Facebook Facebook Facebook email

Tuesday 25 December 2012

Ayyappa Pooja - Mandala maholsavam

Posted by SARADHI - ABBASIYA UNIT On 05:55




വൃതശുദ്ധിയോടെ കരിമലയും, നീലിമലയും താണ്ടി എത്തുന്ന കോടാനുകോടി ഭക്ത ജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ ചൊരിയുന്ന കാനന വാസനായ കലിയുഗ വരദന്‍ ശ്രീ ധര്‍മ ശാസ്താവ് കുടികൊള്ളുന്ന ശബരിമല സന്നിധാനം മണ്ഡല മഹോത്സവത്തിനായി ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍ , കുവൈറ്റിലെ അയ്യപ്പ ഭക്തന്മാര്‍ക്കായി സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വിളക്ക് മണ്ഡല മഹോത്സവത്തിലും,അന്നദാനത്തിലും പങ്കുചേര്ന്ന്  അയ്യപ്പ പ്രീതിക്ക് പാത്രിഭുതരാകണം എന്ന് ഭഗവത് നാമത്തില്‍ അഭ്യര്ത്ഥിക്കുന്നു .

Monday 26 November 2012

AYYAPPA POOJA - 2012

Posted by SARADHI - ABBASIYA UNIT On 03:02





അയ്യപ്പപൂജ - പന്ത്രണ്ടു വിളക്ക് മഹോത്സവം.

കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ കരിമലയും നീലിമലയും താണ്ടി കാനനവാസനായ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് വൃതശുദ്ധിയോടെ, ശരണം വിളികളുമായി ഒഴുകിയെത്തുന്ന ഒരു മണ്ഡല കാലം കൂടി ആരംഭിച്ചിരിക്കുകയാണല്ലോ. വ്രതശുദ്ധിയില് ദേശങ്ങള് താണ്ടി എത്തുന്ന ഭക്തലക്ഷങ്ങള്ക്ക് ദര്ശനപുണ്യമേകി , അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കാനനവാസന്‍ പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകള്‍ക്കിടയില്‍ ഉള്ള ശബരിമലയില്‍ കുടികൊള്ളുന്നു.

ഹരിഹരാത്മജനാണ് അയ്യപ്പന്‍. 'ഹരി' വിഷ്ണുവും 'ഹരന്‍' ശിവനുമാണ്. ഇവരണ്ടും ഈശ്വര ഗുണങ്ങളാണ്, ഈ ഗുണങ്ങള്‍ ചേര്ന്നു ഉണ്ടായതാണ് ശ്രീ ധര്‍മശാസ്താവ്.അയ്യപ്പന്‍റെ മുദ്രയായ ചിന്മുദ്ര പെരുവിരലും ചൂണ്ടു വിരലും ചേര്‍ന്നതാണ്. പെരുവിരല്‍ 'ഞാന്‍' ആണ് ചൂണ്ടുവിരല്‍ നീയും. ആ ഞാന്‍ നീ തന്നെ എന്നതിനെയാണ് ചിന്മുദ്ര സൂചിപ്പിക്കുന്നത്. അങ്ങനെ ഭഗവാനും , ഭക്തനും ഒന്നാകുന്ന ആ പുണ്യ സങ്കേതത്തിലേക്കു , പൊന്നു പതിനെട്ടു പടികള്‍ താണ്ടി ഭഗവാനെ കണ്‍കുളിര്‍ക്കെ ദര്‍ശിച്ചു സായുജ്യം അണയുക എന്നത് ഓരോ അയ്യപ്പ ഭക്തന്റെയും മനസ്സിലെ അടങ്ങാത്ത അഭിലാഷം ആണ് . നിര്‍ഭാഗ്യവശാല്‍ പ്രവാസികള്‍ ആയ അയ്യപ്പ ഭക്തര്‍ക്ക്‌ അതിനു കഴിയാറില്ല . ഇവിടെ സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ 27/11/2012 ചൊവ്വാഴ്ച എബനേസര്‍ ഹാളില്‍ വച്ച് (അന്‍വര്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം) നടത്തപ്പെടുന്ന അയ്യപ്പ പൂജയിലും , പന്ത്രണ്ടു വിളക്ക് മഹോത്സവത്തിലും പങ്കെടുത്ത് ശ്രീ ധര്‍മ ശാസ്താവിന്റെ അനുഗ്രഹാശിസുകള്‍ക്ക് പാത്രിഭുതരകാന്‍ എല്ലാ സാരഥി കുടുംബാഗങ്ങളെയും ഭക്തിപുരസരം ക്ഷണിച്ചുകൊള്ളുന്നു.

Thursday 1 November 2012

KUDUMBA SANGAMAM-2012

Posted by SARADHI - ABBASIYA UNIT On 14:25



"""" സൗഹൃദത്തിന്റെ , സാഹോദര്യത്തിന്റെ , സന്തോഷത്തിന്റെ , ഒത്തൊരുമയുടെ ആ ദിനത്തിലേക്ക് ഏവര്‍ക്കും നിറഞ്ഞ മനസ്സോടെ സ്വാഗതം """  " സാരഥി അബ്ബാസിയ യുണിറ്റ് കുടുംബ സംഗമം -2012 " നെ കുറിച്ചാണ് പറഞ്ഞത്....

ജോലി തിരക്കുകളും , യാന്ത്രികമായ ജീവിതചര്യകളും നല്‍കുന്ന വിരസതയില്‍ നിന്നും ഒരു അല്പം ആശ്വാസം കിട്ടണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ???.. എങ്കില്‍ വരൂ ..സാരഥി അബ്ബാസിയ യുണിറ്റ് , ഈ വരുന്ന നവംബര്‍ 9 ന് വെള്ളിയാഴ്ച അഹമ്മദി K.O.C ഗാര്‍ഡനില്‍ വച്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമം -2012 ലേക്ക്.

കളികളും ,ചിരികളും ആയി , പാട്ടും, മേളങ്ങളും ആയി , ഈ പ്രവാസ ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു ..സാരഥി അബ്ബാസിയ യുണിറ്റിലെ മുഴുവന്‍ കുടുംബഗങ്ങളെയും ഈ ഉല്ലാസ യാത്രയിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു ..വരൂ , പങ്കെടുക്കു , ആ ദിനം നിങ്ങളുടെതാണ് .

Monday 1 October 2012

PADANA SAHAYA NIDHI

Posted by SARADHI - ABBASIYA UNIT On 14:08




“" നമ്മുടെ സമുദായത്തില്‍ ഉയര്‍ന്നതരം വിദ്യാഭ്യാസം ഉള്ളവര്‍ ചുരുക്കംപേര്‍ മാത്രമേ ഉള്ളു . ഇപ്പോള്‍ ഏതാനം കൊല്ലങ്ങള്‍ ആയി നമ്മുടെ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തില്‍ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ . വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നത മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാകയാല്‍ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നെണ്ട്ങ്കില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ ഇടയില്‍ ധാരാളം പ്രചാരം ഉണ്ടാക്കാന്‍ ശ്രമിക്കണം . ഉയര്‍ന്നതരം പരിക്ഷകള്‍ ജയിക്കുന്നതിനു എല്ലാവര്‍ക്കും സാധ്യമായി എന്ന് വരില്ല . അതിനാല്‍ ഒരുവിധം ധനം ഉള്ളവര്‍ , സാധുക്കളും , വിദ്യതല്പ്പരരും ആയ വിദ്യാര്ഥികളെ കഴിയുന്നത്ര സഹായിച്ചു ഉയര്‍ന്ന വിദ്യ അഭ്യസിപ്പിക്കുന്നതിന് ഉത്സാഹിക്കണം. ഇത് നമ്മുടെ സമുദായത്തിന് പല വിധത്തിലും ഗുണകരം ആയ ഒരു സംഗതി ആയിരിക്കും “"..............ഇത് കൊച്ചിയിലെ ചെറായി വിജ്ഞാനവര്ദ്ധിനി സഭക്കാര്‍ നല്കിയ സ്വീകരണത്തിനും, മംഗളപത്ര സമര്പ്പണത്തിനും ശേഷം ഗുരുദേവന്‍ പറഞ്ഞ മറുപടി ആണ് .........
ഗുരുദേവന്റെ ഈ വാക്കുകള്‍ ശിരസാവഹിക്കേണ്ടതും , പ്രായോഗിക തലത്തില്‍ കൊണ്ട് വന്നു നടപ്പാക്കേണ്ടതും ഓരോ ശ്രീ നാരായണിയെന്റെയും കടമ ആണ് ...... അതെ ''''' ഞങ്ങള്‍ സാരഥി അബ്ബാസിയ യുണിറ്റിന്റെ എളിയ പ്രവര്‍ത്തകര്‍ , ഗുരുദേവന്റെ ആ വാക്കുകള്‍ നെഞ്ചേറ്റുകയും, അബ്ബാസിയയിലെ സുമനസ്സുകള്‍ ആയ സാരഥിയരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളിലൂടെ ആ കടമ ഞങ്ങള്‍ നിര്‍ഹിക്കുകയാണ്‌ , നടപ്പാക്കുകയാണ് ........

അപ്രകാരം സാരഥി അബ്ബാസിയ യുണിറ്റിന്റെ വിദ്യഭ്യാസ ധനസഹായത്തിനു അര്‍ഹനായ , കോട്ടയം ജില്ലയിലെ പാമ്പാടി എസ്.എന്‍ .ഡി .പി ശാഖ യോഗ അംഗമായ കൂടാരകുന്നേല്‍ വീട്ടില്‍ ശ്രീമാന്‍ . ശശിയുടെ മകനും, S.S.L.C പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയും ആയ അഭിജിത്ത് ശശിക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു എസ്.എന്‍ .ഡി .പി ശാഖയോഗത്തില്‍ വച്ച് നടന്ന ചടങ്ങില്‍,ശാഖ യോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ , സാരഥി അബ്ബാസിയ യുണിറ്റു ഭരണ സമിതി അംഗമായ ശ്രീമാന്‍.ശ്രീകുമാര്‍ , അഭിജിത്തിന് ചെക്ക്‌ കൈയ്യ്മാറികൊണ്ട് നിര്‍വഹിച്ച വിവരം എല്ലാ സാരഥി കുടുംബഗങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .. ഇനിയുള്ള പഠന കാലഘട്ടങ്ങളിലും അഭിജിത്തിന് പഠനത്തില്‍ ഉള്ള ഈ മികവു തുടര്‍ന്നു കൊണ്ട് പോകാന്‍ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്ഥ‍മായി പ്രാര്ത്ഥിക്കുന്നു ..സാരഥി അബ്ബാസിയ യുണിറ്റിന്റെ എല്ലാവിധ അനുഗ്രഹാശിസുകളും ഈ കൊച്ചു മിടുക്കന്റെ നല്ല ഭാവിക്കായി നേര്‍ന്നു കൊള്ളുന്നു .





---------------------------------------------------------------------------------------------------------------------------






പ്രിയ സാരഥി കുടുംബാഗങ്ങളെ ...

ഈ കഴിഞ്ഞ S.S.L.C പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി സാരഥി അബ്ബാസിയ യുണിറ്റിന്റെ പഠന സഹായത്തിനു അര്‍ഹയായ, നീലംപേരൂര്‍ കൂയിപ്പള്ളില്‍ വീട്ടില്‍ ശ്രീമാന്‍ . പ്രസന്നന്റെ മകള്‍ പാര്‍വ്വതി പ്രസന്നനുള്ള ധന സഹായത്തിന്റെ ആദ്യ ഗഡു 1898 നമ്പര്‍ എസ്.എന്‍ .ഡി .പി ശാഖയോഗത്തില്‍ വച്ച് നടന്ന ചടങ്ങില്‍, സാരഥി അബ്ബാസിയ യുണിറ്റു ഭരണ സമിതി അംഗമായ ശ്രീമാന്‍.ശ്രീകുമാര്‍ , പാര്‍വ്വതിക്ക് ചെക്ക്‌ കൈയ്യ്മാറികൊണ്ട് നിര്‍വഹിച്ച വിവരം എല്ലാ സാരഥി കുടുംബഗങ്ങളെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു ..

പത്താം ക്ലാസ്സ്‌ പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പാര്‍വ്വതിക്ക് സാരഥി അബ്ബാസിയ യുണിറ്റിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . പഠനത്തില്‍ മികവു പുലര്‍ത്തുന്ന പാര്‍വതിക്ക് അതിലൂടെ ശോഭനമായ ഒരു ഭാവിയും ഗുരുദേവന്റെ അനുഗ്രഹത്താല്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു , പ്രാര്‍ഥിക്കുന്നു...


------------------------------------------------------------------------------------------------------------------------------



പ്രിയ സാരഥി കുടുംബാഗങ്ങളെ ,

സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പഠന സഹായ പദ്ധതിയെ കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. കേരളത്തിലെ വിവിധ എസ്.എന്‍.ഡി .പി ശാഖ യോഗങ്ങളിലൂടെ നമ്മുടെ സാരഥി കുടുംബാഗങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ നിന്നും , ഈ കഴിഞ്ഞ പത്താംതരം ( S.S.L.C ) പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയതും എന്നാല്‍ സാമ്പത്തികം ആയി വളരെ പിന്നോക്കം നില്‍ക്കുന്നതുമായ 8 കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്ത വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ ...

മേല്പറഞ്ഞ പ്രകാരം സാരഥി അബ്ബാസിയ യുണിറ്റിന്റെ പഠന സഹായത്തിനു അര്‍ഹയായ , പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എലിയപാടം എസ്.എന്‍ .ഡി. പി ശാഖയോഗ അംഗമായ കെ. ഭാഗ്യവതിയുടെ മകള്‍ അമൃതക്കുള്ള  പഠന സഹായത്തിന്റെ ആദ്യ ഗഡു , എലിയപാടം എസ്.എന്‍ .ഡി. പി  ശാഖായോഗം പ്രസിഡണ്ട്‌ ശ്രീമാന്‍ .രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  , സാരഥി അബ്ബാസിയ യുണിറ്റു മെമ്പര്‍ പി.മോഹന്‍ദാസിന്റെ സാന്നിദ്ധ്യത്തില്‍ പാലക്കാട്‌ എസ്.എന്‍ .ഡി. പി യുണിയന്‍ വനിതാ സംഘം സെക്രട്ടറി ശ്രീമതി .പത്മാവതി , അമൃതയ്ക്ക് ചെക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ച വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.

പത്താം ക്ലാസ്സ്‌ പരിക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ അമൃതയ്ക്ക് സാരഥി അബ്ബാസിയ യുണിറ്റിന്റെ ഒരായിരം അഭിനന്ദനങ്ങള്‍ . തുടര്‍ന്നുള്ള ക്ലാസ്സുകളിലും അമൃതയ്ക്ക് പഠനത്തില്‍ മികവു പുലര്‍ത്തുവാന്‍ കഴിയുമാറാകട്ടെ എന്ന്  ആശംസിക്കുന്നു . ഗുരുദേവന്റെ അനുഗ്രഹം എന്നും ഈ കൊച്ചു മിടുക്കിയ്ക്ക് ഉണ്ടാകണമേയെന്നു  ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊള്ളുന്നു.

Thursday 27 September 2012

PAADASHALA ONAM CELEBRATION - 2012

Posted by SARADHI - ABBASIYA UNIT On 12:50


പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റിലെ  കുട്ടികള്‍ക്കായി എല്ലാ  വെള്ളിയാഴ്ചയും നടത്തി വരുന്ന പാഠശാലയുടെ  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 28/09/2012 തിയതി  യുണൈറ്റെഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് കുട്ടികളുടെ വിവിധ കല പരിപാടികളോട് കൂടി  നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു .

 പിന്‍കുറിപ്പ്:-   പാഠശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാത്രം ആയി പരിമിതപ്പെടുത്തിയ ഓണാഘോഷം ആയത് കൊണ്ടാണ് , ഔദ്യോഗികം ആയി എല്ലാ അംഗങ്ങളെയും വിളിച്ചു അറിയിക്കാഞ്ഞത്. സദയം ക്ഷമിക്കുക.

KUDUMBA PRARTHANA SEPTEMBER - 2012

Posted by SARADHI - ABBASIYA UNIT On 12:24


പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന സെപ്റ്റംബര്‍  ഇരുപത്തിയെട്ടാം  തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ സന്തോഷ്‌ മണിയന്റെ  ഭവനത്തില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു .

Monday 17 September 2012

GURU SAMADHI

Posted by SARADHI - ABBASIYA UNIT On 23:48


പ്രിയ സാരഥി കുടുംബാഗങ്ങളെ,
ജഗത്ഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി
ദിവസം ആയ കന്നി 5 നു (21/09/2012  - വെള്ളിയാഴ്ച ) , സാരഥി അബ്ബാസിയ

യുണിട്ടിന്റെ നേതൃത്വത്തില്‍ ചാച്ചൂസ് ഹാളില്‍ ( സൂപ്പര്‍ എക്സിബിഷന്‍ സമീപം )
വൈകിട്ട്  6 മണി മുതല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള അന്നദാനത്തിലും
 എല്ലാ സാരഥി കുടുംബാഗങ്ങളും പങ്കെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .

Monday 3 September 2012

GURUDEVA KRITHIKAL - AUDIO C.D

Posted by SARADHI - ABBASIYA UNIT On 13:32


പ്രിയ സാരഥി കുടുംബാഗങ്ങളെ ,


സാരഥി അബ്ബാസിയ യുണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശ്രീ നാരായണ ഗുരുദേവ കൃതികളുടെ ഓഡിയോ സി .ഡി  , ശിവഗിരി മഠത്തില്‍ നിന്നും  ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും , ചതയദിന പൂജകള്‍ക്കും ആയി കുവൈറ്റില്‍ എത്തിയ പൂജനിയ  വിശാലനന്ദ സ്വാമിജി 30/08/2012- ല്‍ സാരഥി അബ്ബാസിയ യുണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍   പ്രകാശനം ചെയ്ത വിവരം ഇതിനോടകം തന്നെ എല്ലാ സാരഥി കുടുംബാഗങ്ങളും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സി .ഡി യുടെ കോപ്പികള്‍ സാരഥി അബ്ബാസിയ യുണിറ്റിലെ എല്ലാ ഭവനങ്ങളിലും തികച്ചും സൗജന്യമായി എത്തിച്ചു തരുന്ന വിവരം സാരഥി അബ്ബാസിയ ഭരണ സമിതി  സസന്തോഷം അറിയിച്ചു കൊള്ളുന്നു .

Tuesday 28 August 2012

HAPPY ONAM

Posted by SARADHI - ABBASIYA UNIT On 04:16




പ്രിയ സാരഥി കുടുംബാഗങ്ങളെ,
പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോണം സമ്പല്‍സമൃദ്ധിയുടെയും 
സര്‍വ്വ ഐശ്വര്യത്തിന്റെയും ആയിത്തിരട്ടെ എന്ന് ആശംസിക്കുന്നു...

Friday 24 August 2012

GURU JAYANTHI

Posted by SARADHI - ABBASIYA UNIT On 13:07


Monday 20 August 2012

Aarattupuzha Velayudha Panicker

Posted by SARADHI - ABBASIYA UNIT On 02:25




ആറാട്ടുപുഴ വേലായുധപ്പണിക്കര്‍'

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌.

കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.
അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.
ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"
പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !! ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.
വഴിയൊന്നാണെങ്കിലും ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍ .
മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.
എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!
1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്ന
ു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...
ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു....എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌

കഥകളിയോഗം

 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.
ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാരസ്വാതന്ത്ര്യം

'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.
സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ?.....

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലേഖനം.....)

VAYALVARAM VEEDU

Posted by SARADHI - ABBASIYA UNIT On 02:04


ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മൂന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

DHARMAM AVAM PARAM DAIVAM

Posted by SARADHI - ABBASIYA UNIT On 01:51

ധര്‍മ്മ ഏവ പരം ദൈവം


ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

ഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചെര്‍ത്തിരുന്നതാണ്.

വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര – ധര്‍മം എല്ലായിടത്തും; വിജയീ-വിജയം കൈവരിക്കുന്നു; നൃണാം ശ്രേയസേ – അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി; ഭവതുഃ – ഉപകരിക്കുമാറാകട്ടെ.

ധര്‍മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധര്‍മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.

ധര്‍മ ഏവ പരം ദൈവം
നിലനില്‍പ്പിന്റെ ഭാഗങ്ങളായി കര്‍മം, ബ്രഹ്മം ഇങ്ങനെ രണ്ടെണ്ണമേ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വേര്‍തിരിയുന്നുള്ളൂ. കര്‍മത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചം.ഈ കര്‍മത്തിനധിഷ്ഠാനമാണ് ബ്രഹ്മം. ഇങ്ങനെയിരിക്കെ എന്താണ് ധര്‍മം? സത്യമറിയാതെ കുഴങ്ങുന്ന വലിയ ചിന്തകന്മാര്‍ക്കുപോലും വ്യക്തമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യനിഷ്ഠനായ ഗുരുദേവനാകട്ടെ ഇവിടെ ആദ്യത്തെ വരിയില്‍ത്തന്നെ ധര്‍മത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുന്നു. പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മം. ധരിക്കുന്നത് ‘ധര്‍മം’ എന്നാണല്ലോ ധര്‍മ പദത്തിനര്‍ത്ഥം. കര്‍മരൂപേണ കാണപ്പെടുന്ന പ്രപഞ്ചത്തെ ധരിക്കുന്നത് ബ്രഹ്മമാണെന്നു വേദാന്തശാസ്ത്രത്തിനു തെളിഞ്ഞിട്ടുണ്ട്.

സദാചാരങ്ങളാണ് ധര്‍മമെന്നു പ്രസിദ്ധിയുണ്ടല്ലോ, അതോ? അതോ, സത്ത് ബ്രഹ്മസ്വരൂപമാണല്ലോ. ബ്രഹ്മം ധര്‍മമായതുകൊണ്ട് ബ്രഹ്മത്തോടടുപ്പിക്കുന്ന കര്‍മത്തെയും ധര്‍മമെന്നു ലാക്ഷണികമായി പറയാം. സത്തിനോടടുപ്പിക്കുന്ന കര്‍മമാണ് സദാചാരം. സത്യത്തില്‍നിന്നും അകറ്റികളയുന്ന കര്‍മം അധര്‍മവും. അപ്പോള്‍ ഭേദചിന്തയകറ്റി ഏകത്വത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഏതു കര്‍മവും ധര്‍മമാണ്. ദാനാദികര്‍മങ്ങള്‍പോലും ഭേദചിന്തയ്ക്കും അഹങ്കാരത്തിനും ശക്തികൂട്ടി സത്യത്തില്‍ നിന്നും അകറ്റുന്നതായാല്‍ അത് അധര്‍മമാണെന്ന് ഓര്‍ക്കേണ്ടതാണ്.

ധര്‍മ ക്ഷേത്രമാണ് പ്രപഞ്ചം. പരമാത്മാവിന്റെ ശരീരമാണ് പ്രപഞ്ചമെന്നര്‍ത്ഥം. ഭഗവദ്‌ഗീത തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചിട്ടുള്ള ‘ധര്‍മക്ഷേത്ര’ പദം ഈ നിലയില്‍ താല്പര്യ നിര്‍ണ്ണയം ചെയ്യപ്പെടേണ്ടതാണ്. ധര്‍മത്തിന് ഗ്ലാനി വരുമ്പോഴും അധര്‍മത്തിന് അഭ്യു‍ത്ഥാനം സംഭവിക്കുമ്പോഴും താന്‍ അവതരിക്കുമെന്നും ഭഗവാന്‍ പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ധരിക്കേണ്ടതാണ്. അദ്വൈതബോധത്തിന് മങ്ങല്‍തട്ടി ദ്വൈതബോധത്തിന് ശക്തി കൂടുമ്പോള്‍ ഈശ്വരബുദ്ധി ഉറപ്പിക്കാനായി ഏതെങ്കിലും രൂപത്തില്‍ താന്‍ വന്നെത്തുമെന്ന് താല്പര്യം.

സത്യത്തോടടുക്കാന്‍ അതെത്രകണ്ട് സഹായിക്കുന്നു എന്നുമാത്രമാണ് ഒരു കര്‍മത്തെ ധര്‍മമാക്കി മാറ്റുന്നത്. ധര്‍മത്തിന്റെ അഥവാ ബ്രഹ്മത്തിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ കര്‍മം മുഴുവന്‍ മറഞ്ഞുപോകുമെന്നും ഓര്‍ക്കേണ്ടതാണ്.

ധര്‍മ ഏവ മഹാധനം
ധര്‍മമാണ്‌ ഏറ്റവും വലിയ സമ്പത്ത്. എന്തിനാണൊരാള്‍ സമ്പത്ത് സഞ്ചയിക്കുന്നത്? സുഖം കണ്ടെത്താന്‍. ബ്രഹ്മം ഒന്നുമാത്രമാണ് സുഖസ്വരൂപം. ഭൗതിക സമ്പത്തുകൊണ്ടനുഭവിക്കുന്ന ക്ഷണികസുഖങ്ങള്‍പോലും ബ്രഹ്മാനന്ദത്തിന്റെ ലേശങ്ങള്‍ മാത്രമാണ്. അപ്പോള്‍ ബ്രഹ്മലാഭമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറയേണ്ടതില്ലല്ലോ. അതിനു സഹായിക്കുന്ന ധര്‍മരൂപമായ കര്‍മവും വലിയ സമ്പത്താണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മരൂപമായ കര്‍മത്തിനും ധര്‍മം മോക്ഷത്തിനും വഴിതെളിക്കണം. അപ്പോള്‍ മാത്രമേ അര്‍ത്ഥകാമങ്ങള്‍ക്ക് പുരുഷാര്‍ത്ഥസിദ്ധിയുള്ളൂ. മഹാഭാരതത്തിലെ മാഹാത്മ്യകഥനത്തില്‍ സൂതന്‍ പറയുന്നത് നോക്കുക:

ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ
ന ച കശ്ചിച്ഛൃണോതിമേ
ധര്‍മാദര്‍ത്ഥശ്ചകാമശ്ച
സ കിമര്‍ഥം ന സേവ്യതേ.

‘കൈപൊക്കി ഞാനിതാ വിളിച്ചുപറയുന്നു. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ധര്‍മത്തിലൂടെ മാത്രമേ അര്‍ത്ഥകാമങ്ങള്‍ സഫലമാവൂ. പിന്നെന്തുകൊണ്ട് ആ ധര്‍മം അനുസരിക്കപ്പെടുന്നില്ല‘. ഭാഗവതം ആദ്യംതന്നെ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. അര്‍ത്ഥകാമങ്ങളെ ധര്‍മപരമാക്കാനും ധര്‍മ്മത്തെ മോക്ഷലക്ഷ്യത്തിലെത്തിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. നിലയ്ക്കാത്ത തത്ത്വജിജ്ഞാസ. എന്താണ് തത്ത്വം? അദ്വൈതാഖണ്ഡബോധമാണ് തത്ത്വം.

ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും അദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. “ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ – എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും”. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

ഭവതു ശ്രേയസേ നൃണാം
‘ശ്രേയസ്സ്’ എന്ന പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം ബ്രഹ്മപ്രാപ്തി അഥവാ മോക്ഷം എന്നാണ്. ധര്‍മം മോക്ഷാനുഭവത്തിലെത്തുന്നതാണെന്ന് ഗുരുദേവന്‍ ഈ വരിയില്‍ വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. “ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം – ധര്‍മ രഹസ്യം ഹൃദയഗുഹയില്‍ ഒളിഞ്ഞിരിക്കുന്നു” എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്. ഹൃദയ ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാവാണ്. അതിനെ മറമാറ്റി തെളിക്കുന്നതെന്തോ അതാണ്‌ ധര്‍മം. ഇതാണ് ധര്‍മരഹസ്യം.

ഇങ്ങനെ ഒരു കൊച്ചു പദ്യത്തില്‍ ധര്‍മ രഹസ്യം മുഴുവന്‍ ഉള്ളടക്കി ഒരു ദിവ്യമന്ത്രം പോലെ നമുക്ക് അനുഗ്രഹിച്ഛരുളിയ അനുകമ്പാനിധിയായ ഗുരുദേവനെ പാദപാതം പ്രണമിക്കാം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

JEEVAKARUNNYA PANCHAKAM

Posted by SARADHI - ABBASIYA UNIT On 01:45



എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.

1. പരമസത്യമായ ആത്മാവിന്‍റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ലാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ലാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.

3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്‍റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.

4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.

5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.

അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.

ശുഭം.

SHARADHA PRATHIKSHTTA-SIVAGIRI

Posted by SARADHI - ABBASIYA UNIT On 01:34






ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം


കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ്  ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നു.

അകവും പുറവും തിങ്ങുന്ന ദൈവത്തെ അതിന്‍റെ സ്വാത്വിക ഭാവത്തില്‍ ആരാധിക്കാന്‍ സവര്‍ണ്ണന് മാത്രമേ അക്കാലത്ത് അധികാരം ഉണ്ടായിരുന്നുള്ളൂ. ഏകദേശം പതിനൊന്നാം ശതകം മുതല്‍ ഇരുപതാം ശതകത്തിന്‍റെ പൂര്‍വാര്‍ദ്ധം വരെയും ബ്രാഹ്മണ മേധാവിത്തം കേരളത്തില്‍ ശക്തമായി നില നിന്നു. ജാതി  വ്യവസ്ഥ പണ്ടത്തേക്കാള്‍ രൂക്ഷമായി. ക്ഷേത്രങ്ങള്‍ക്കടുത്തുള്ള വഴിയില്‍ കൂടി പോലും നടക്കാന്‍ അധികാരമില്ലാത്ത, നാണം മറക്കാന്‍ അവകാശമില്ലാത്ത, അക്ഷരം പഠിക്കാന്‍ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിലെ അവയവങ്ങള്‍കുവേണ്ടി കരം കൊടുക്കേണ്ടിയിരുന്ന ഒരു അടിമ വര്‍ഗ്ഗം ഇവിടെ നില നിന്നു. സകല ജീവിതാനന്ദങ്ങളില്‍ നിന്നും അസ്പര്‍ശ്യരാക്കി മാറ്റി നിര്‍ത്തിയിരുന്ന ഈ വിഭാഗത്തിന് ശെരിയായ ഈശ്വരാരാധന പോലും നിഷിദ്ധമായിരുന്നു. മാടന്‍, മറുത, ഇശക്കി, ചാത്തന്‍, വങ്കാരമാടന്‍, കരിങ്കാളി, തുടങ്ങിയ പ്രാകൃത ദൈവങ്ങളെ, കള്ളും, തവിടും, കൊഴിചോരയും നേദിച്ച് തുള്ളി കല്പിച്ച് ആരാധിക്കുന്നതായിരുന്നു അവര്‍ക്ക് വിധിച്ചിരുന്ന രീതി. അജ്ഞതയും അടിമത്തവും, താമസാരധനയും ഒക്കെ കൂടി മൃഗ സമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഭൂരി പക്ഷം വരുന്ന അവര്‍ണ്ണ ജനത ഈ അടിമത്തത്തിന്‍റെ   ആണിക്കല്ലായതാകട്ടെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങള്‍ വഴി സ്ഥാപിചെടുക്കപ്പെട്ട ഈ സവര്‍ണ്ണ മേധാവിത്വത്തെ നിശബ്ദം വെല്ലുവിളിക്കാന്‍ ഗുരു ഉപാധി ആക്കിയതും ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. 1888 ലെ  അരുവിപ്പുറം ശിവപ്രതിഷ്ഠയോടെയാണ്, ലോക ചരിത്രം ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആ വിപ്ലവം അരങ്ങേറിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തിലും ആയി കേരളത്തില്‍ നടന്ന സവിശേഷമായ നവോത്ഥാനത്തിന്‍റെ ആണിക്കല്ലായി മാറിയത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്. ശവ സമാനമായി കിടന്നിരുന്ന ജനതയെ ശിവമാക്കി തീര്‍ത്തതായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.

'ക്ഷയാത് ത്രായാതെ ഇതി ക്ഷേത്രം'  എന്നതാണ് ക്ഷേത്രത്തിന്‍റെ നിര്‍വചനം. ബാഹ്യവും ആഭ്യന്തരവുമായ ജീര്‍ണതകളില്‍ നിന്നും വ്യക്തിയേയും സമഷ്ടിയെയും രക്ഷിക്കുന്നതാണ് ക്ഷേത്രം. ആത്മ ജ്ഞാനതിലെക്കുള്ള മനുഷ്യന്‍റെ വളര്‍ച്ചയുടെ ആദ്യ പടവാണ് ക്ഷേത്രങ്ങള്‍. ഉപാധിയിലൂടെയല്ലാതെ നിരുപാധികമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ സാധിക്കുന്നതല്ല.  വിഗ്രഹങ്ങളെ ഈശ്വര ബുദ്ധിയോടുകൂടി ഉപാസിച്ചാലേ, ഉപാസക ചിത്തം കാലക്രമേണ ശുദ്ധവും എകാഗ്രവുമാക്കി തീര്‍ക്കുവാന്‍ സാധിക്കൂ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്ഥൂലമായതിന്‍റെ ആരാധനയിലൂടെ വേണം സൂക്ഷമമായതിലേക്ക് ചെന്നെത്താന്‍. അതിനായിട്ടായിരുന്നു അരുവിപ്പുറത്തു ഗുരു ശിവനെ പ്രതിഷ്ഠിച്ചത്.

യാതൊരു ശില്പിയും കൊത്തിയ ശിലയല്ല ഗുരു പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. നെയ്യാറിലെ ശങ്കരന്‍ കുഴിയുടെ ആഴങ്ങളില്‍ ഗുരുവിന്‍റെ സ്പര്‍ശം കാത്തു കിടന്ന ആ ശില കാലം തന്നെ ഗുരുവിനു വേണ്ടി കാത്തു വെച്ചതായിരിക്കണം. നദിക്കു അഭിമുഖമായി ഒരു ശിലാതലം മാത്രമാണ് ഗുരു പ്രതിഷ്ഠയുടെ വേദിയായി ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നത്. മഹാകവി കുമാരനാശാന്‍റെ 'ബ്രഹ്മശ്രീ നാരായണ ഗുരു' എന്നാ ലഘു ജീവചരിത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. "പ്രതിഷ്ഠയുടെ സംഭാരമായി ഉണ്ടായിരുന്നത് കുറെ പുഷ്പങ്ങളും വിളക്കുകളും, നാദസ്വര വായനയും മാത്രമായിരുന്നു. പീഠം ആയി സങ്കല്‍പ്പിച്ചിരുന്ന പാറയുടെ മീതെ ഒരു പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടു കൂടി സ്വാമി സ്നാനം ചെയ്തു വന്നു അതിനകത്ത് കടന്ന് പ്രതിഷ്ടിക്കാനുള്ള ശിലയെ കയ്യില്‍ എടുത്ത് ധ്യാനിച്ച്‌ കൊണ്ട് മൂന്നു മണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തി പരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നിന്നു. മൂന്ന് മണിക്ക് ശിലയെ സ്വാമി പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു. ആ സമയത്ത് ചില അത്ഭുതങ്ങള്‍ നടന്നതായി പലരും പറയുന്നു". വൈദികമായ വിധികള്‍ ഒന്നും കൂടാതെയാണ് ഗുരുവിന്‍റെ 'ശിവന്‍' പ്രതിഷ്ടിതമായത്. ശങ്കരന്‍ കുഴിയില്‍ നിന്നും ആ പാതി രാവില്‍ മുങ്ങിയെടുത്ത ശിലയില്‍ സ്വന്തം കണ്ണീരാകുന്ന ഗംഗാജലം കൊണ്ടാണ് ഗുരു ആദ്യം അഭിഷേകം നടത്തിയത്.

മനുഷ്യരായി ജനിച്ചിട്ടും മനുഷ്യരായി ജീവിക്കാന്‍ അക്കാലത്തു അവകാശമില്ലാതിരുന്ന ജനത്തിന് വേണ്ടിയാണ് കാരുണ്യ മൂര്‍ത്തിയായ ഗുരു അന്ന് കന്നീരോഴുക്കിയത്‌. ഉരുണ്ട ശിവലിംഗ സദൃശമായ ശില പരന്ന പാറയില്‍ ഉറച്ചതെങ്ങനെ എന്ന് നമുക്ക് അത്ഭുതം തോന്നാം. ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ശിലയില്‍ സ്പര്‍ശിച്ചപ്പോള്‍ കൈ പൊള്ളിയിട്ടെന്ന പോലെ ഗുരു പരന്ന പാറയില്‍ ശിഅല്‍ പ്രതിഷ്ഠിച്ചു. 'അഷ്ടബന്ധം ഒഴിക്കേണ്ടയോ'? എന്ന് വൈദ്യന്മാര്‍ ചോദിച്ചപ്പോള്‍ "അത് ഉറച്ചു പോയല്ലോ"  എന്ന് ഗുരു മറുപടി പറഞ്ഞു പോലും! ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അഷ്ടബന്ധ നവീകരണ കലശം അവിടെ നടത്തേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗുരുവിന്‍റെ തപസ്സിന്‍റെ ഊര്‍ജ്ജം തന്നെയാകാം ശിലകളെ തമ്മില്‍ ഉരുക്കി ചേര്‍ത്ത താപോര്‍ജ്ജമായി തീര്‍ന്നിരിക്കുക. പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രം പണിതപ്പോള്‍ അതിന്റെ ചുമരില്‍ ഗുരു കുറിച്ചു വെച്ചത് പഞ്ചാക്ഷര മന്ത്രമല്ല പകരം

ജാതിഭേതം മതദ്വേഷം 
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃക സ്ഥാനമാണിത്.

എന്നാ വിശ്വ മാനവിക സൂക്തമാണ്. ഗുരുവിനെ സംബന്ധിച്ച് ക്ഷേത്രം എന്നത് ഈ വിശ്വം തന്നെ.

ഞാന്‍ ആര്? എന്ന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ജ്ഞാനം. അല്ലാത്തതെല്ലാം അജ്ഞാനം എന്നരുളിയത് രമണ മഹര്‍ഷിയാണ്. ഈ ജ്ഞാനം ഒരു ഗുരുവില്‍ നിന്നെ വേണ്ട വിധം പകര്‍ന്നു കിട്ടൂ. ആത്മജ്ഞാനിയായ ഗുരുവിനോടൊപ്പം ശിഷ്യന്മാരും താമസിച്ച് ആത്മവിദ്യ അഭ്യസിക്കുന്ന ഇടമാണ് മഠം. ഗുരു സ്വരൂപിണിയും ശ്രീ വിദ്യയുമായ ശാരദയെ പ്രതിഷ്ഠിച്ച് ആത്മവിദ്യ അഭ്യസിച്ചു ജീവിതം അര്‍ത്ഥവത്താക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കാം ശാരദാ പ്രതിഷ്ഠയിലൂടെ ഗുരു ലക്ഷ്യമിട്ടത്.

ജീവിത കാലം മുഴുവന്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന ഋഷി ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. സന്ന്യാസി ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുന്നത് ശരിയല്ല എന്നാണ് ശാസ്ത്രം. ചരതി ചരതി എന്നായിരിക്കണം സന്യാസിയുടെ ജീവിതം. എന്തുകൊണ്ടെന്നാല്‍ ഒന്നിനോടും പ്രതെയക മമത സന്യാസിക്കു ഉണ്ടാകാന്‍ പാടില്ല. 1903  ജനുവരി 7 ന്‌ അരുവിപ്പുറത്തു വെച്ച് ആണ് സംഘടനകളുടെ മാതാവായ ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന് തുടക്കം കുറിക്കുന്നത്. അതിനടുത്ത വര്‍ഷം ഗുരു തന്‍റെ ആസ്ഥാനം അരുവിപ്പുറത്തു  നിന്നു ശിവഗിരിയിലെക്ക് മാറ്റി.

ഗുരുവിനെ കുറിച്ചുള്ള മഹാകവി കുമാരനാശാന്‍റെ ജീവിത ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു. "1079ാ൦ ആണ്ട് സ്വാമി വര്‍ക്കല ഇപ്പോള്‍ ശിവഗിരി മഠം സ്ഥാപിച്ചിരിക്കുന്ന കുന്നിനു സമീപം ഒരു ദിക്കില്‍ പതിവായി ചെന്നിരിക്കുകയും ഒരു കുടില് കെട്ടി കുറെ നാള്‍ താമസിക്കുകയും ചെയ്തിരുന്നു. അതിനു ചുറ്റും വഴുതിന, പയര്‍, കത്തിരി, വെണ്ട മുതലായ സസ്യങ്ങള്‍ കൃഷി ചെയ്യിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കൃഷി സ്ഥലത്തിന് തെക്കായി ഒരു കുന്നുണ്ടായിരുന്നത് ആരുടേയും പേരില്‍ പതിഞ്ഞിട്ടില്ലെനു മനസിലാവുകയാല്‍ തന്‍റെ ഇരിപ്പ് സ്വാമി ആ സ്ഥലത്തേക് മാറ്റി. കുന്നിന്‍റെ മുകളില്‍ ഒരു പര്‍ണശാല കെട്ടി മിക്കവാറും സ്ഥിരമായി താമസിച്ചു എന്ന് തന്നെ പറയാം. ഗുരു ആവശ്യപ്പെട്ടതനുസരിച്ച് കൈതക്കോണത്ത് കച്ചപ്പി ആശാന്‍ ഓല കൊണ്ടും മുള കൊണ്ടും ഒരു മാടം കെട്ടി കൊടുത്തു. സഹചാരിയും പച്ചകക്കാരനുമായിരുന്ന പപ്പു ശാന്തിയോടൊപ്പം ഗുരു അവിടെ താമസം തുടങ്ങി. പിന്നീട് ഈ കുന്ന് തന്‍റെ പേരില്‍ പതിപ്പിച്ചു വാങ്ങി. ചുറ്റും ദാനമായി കിട്ടിയ സ്ഥലത്തിനടക്കം 'ശിവഗിരി' എന്ന് പേര് നല്‍കുകയും ചെയ്തു.

( Dr . ഗീത സുരാജിന്‍റെ "ശ്രീ നാരായണ ഗുരുദേവന്‍റെ ശാരദാ പ്രതിഷ്ഠയും ജനനീനവരത്നമഞ്ജരിയും" എന്ന കൃതിയില്‍ നിന്നും..)

GURU

Posted by SARADHI - ABBASIYA UNIT On 01:12



"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ ..
മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം
ചൊല്ലിയില്ലിന്നെ വരെ
മരണം മരണം എന്നെപ്പോഴും
ഓര്‍മിപ്പിക്കും മതം ആ
മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ..
കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍
ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത്
വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു"
(ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ )
വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ ,പരസ്പര വിശ്വാസത്തിന്റെ ,അറിവിന്റെ ആനന്ദത്തിന്റെ സംഘ ബലത്തിന്റെ മതം ലോകത്തിനു കാണിച്ചു കൊടുത്ത, ലോകം കണ്ട എക്കാലത്തെയും മഹാഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി യുടെ 83 -ആം വാര്‍ഷിക ദിനമാണിന്ന്.

ദൈവ ദശകം എന്ന പ്രാര്‍ത്ഥനാ ശ്ലോകത്തില്‍ ഗുരു ദൈവത്തെ വാഴ്ത്തി എഴുതിയ
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയുമോര്‍ക്കില്‍ നീ."
എന്ന പ്രവാചക തുല്യമായ വരികള്‍ കാലാന്തരത്തില്‍ സ്രഷ്ടാവിനു തന്നെ ചേരും വിധം ഒരു മനുഷ്യന്‍ യഥാര്‍ത്ഥ നാരായണന്‍ ആയി മാറിയ അത്യപൂര്‍വ ചരിത്രമാണ്‌ ശ്രീ നാരായണ ഗുരു ദേവന്റെ തു .
ഗുരുവിന്റെ ജീവിതവും കര്‍മവും ദര്‍ശനങ്ങളും ചിന്താവിപ്ലവും ലോകത്തിനു കാണിച്ചു കൊടുതതിതാണ് .
തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരായ് ഒട്ടനവധി ജാതിക്കോമരങ്ങള്‍ കേരളീയ സാമൂഹ്യാവസ്ഥയെ അസ്വാതന്ത്രത്തിന്റെ ചങ്ങലകളാല്‍ വരിഞ്ഞു മുറുക്കി അയിത്തത്തിന്റെ യും അനാചാര ത്തിന്റെ യും പ്രാകൃത ലോകത്തിലേക്ക് നടത്തി കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ "ജന്മം കൊണ്ട് ആരും നിക്രിഷ്ടര്‍ അല്ല .നിയന്താവിന്റെ സൃഷ്ടികളെ വൈകല്ല്യ പ്പെടുത്തുന്നത് മറ്റാരു മല്ല മനുഷ്യന്‍ തന്നെ യാണ് ".എന്ന ചിന്താ വിപ്ലവം സൃഷ്ടിച്ച മഹാമന്ത്രം ഇവിടത്തെ പിന്നോക്ക വിഭാഗങ്ങളുടെ ജീവിത മണ്ഡലത്തെ മാറ്റി മറിച്ചു.അന്നേവരെ വരേണ്യന്‍ അധസ്ഥിതരെന്നു പറഞ്ഞു ബഹു ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്താന്‍ പാഞ്ഞു പഠിപ്പി ച്ചിരുന്ന "നിന്റെ ജീവിത ദുരവസ്ഥയുടെ കാരണം അലങ്ഘനീയമായ നിന്റെ വിധി യാണെന്ന പച്ച കള്ളത്തെ "അടിമത്തം ദൈവകല്പിത മല്ല "എന്ന മഹാ വചനത്തിലൂടെ ഗുരു മാറ്റി മറിച്ചു.
സ്വയം" അടിയനെന്നും" ഇവിടെ പണവും അധികാരവും സമ്പത്തും കയ്യടക്കി അടക്കിവാണ വരേണ്യനെ" തമ്പ്രാന്‍ " എന്നും വിനീത വിധേയരായ് വിളിച്ചു ശീലിച്ച പിന്നോക്ക വിഭാഗങ്ങളുടെ മാനസികടിമാത്വത്തിന്റെ ജീര്‍ണി ച്ച മനസ്സിനെ ഗുരു തച്ചുടച്ചു .അവരോടു ഗുരു പറഞ്ഞു "വിദ്യ കൊണ്ട് പ്രബുധരാകുക സംഘടിച്ചു ശക്തരാകുക "അവകാശ ങ്ങള്‍ക്ക് വേണ്ടി യുള്ള സമര പോരാട്ടങ്ങള്‍ക്ക് സജ്ജ രാകാന്‍ അറിവും സംഘബലവുമാണ് പ്രധാനം .ക്ഷേത്രങ്ങളോട് ചേര്‍ന്ന് നാട്ടു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു അറിവിന്റെ അദ്ധ്യാക്ഷരം ഓതി കൊടുക്കാന്‍ ഗുരു ഒരു അവധൂതനെ പ്പോലെ കേരളം മുഴുവന്‍ സഞ്ചരിച്ചു . 1888 ഇല്‍ അരുവിപ്പുറത്തു ജാത്യാഭിമാനത്തിന്റെ വര്‍ണ്ണ സങ്കല പ്പത്തെ തകര്‍ത്തെറിഞ്ഞു ശിവ ലിംഗ പ്രതിഷ്ഠ നടത്തിയ ഗുരു ,പൂണുലിന്റെ യും പുണ്യാഹത്തിന്റെയും കപട മേന്മ മാത്രമല്ല കേരളം അന്നേവരെ അധികാരത്തിന്റെ ഹുംകില്‍ കൊണ്ടുനടന്ന സാമൂഹ്യാ ദുരാചാരത്തിന്റെ ,ദുരവസ്ഥ യുടെ നേടും തൂണുകള്‍ കൂടിയാണ് പിളര്‍ന്നത് .
അരുവിപ്പുറത്തെ ശിവക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗുരു കുറിച്ച് വച്ച" ജാതിഭേതം മത ദ്വേഷം .ഏതുമില്ലാതെ സര്‍വരും. സോദരേത്യേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന വരികള്‍ മലയാളി ഇതം പര്യന്താ മായി കേട്ട സാഹോദര്യ ത്തിന്റെ യും മാനവീകതയുടെ യും മഹാസന്ദേശ മായിരുന്നു .കേരളം കാണാന്‍ കൊതിച്ച കാലത്തിന്റെ ചുവരെഴുത്തായിരുന്നു .അതുകൊണ്ടാണ് കേരത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ പാടിയത് "മതങ്ങള്‍ക്ക് അതീതമായ് മനുഷ്യന്‍ മറ്റാരുമീ മധുര മന്ത്രാക്ഷര മന്ത്രം ചൊല്ലിയില്ലിന്നെവരെ "എന്ന്.
"അവനവന്‍ ആത്മ സുഖത്തിന്നച്ചരിക്കുന്നവ
അപരന് സുഖത്തിന്നായ്‌ വരേണം ."എന്ന് ഗുരുവിനു പറയാന്‍ കഴിഞ്ഞത് മഹാകവി കുമാരനാശാന്‍ എഴുതിയത് പോലെ അന്യര്‍ക്ക് ഗുണം ചെയ്യാന്‍ ആയുസ്സും വപുസ്സും തപം ചെയ്യ്തത് കൊണ്ടാണ്.
പിന്നോക്ക ക്ഷേമ വകുപ്പും ഡായരക്ട്രെട്ടും രൂപികരിക്കാന്‍ കേരള മന്ത്രിസഭാ തത്വത്തില്‍ തീരുമാനിക്കുമ്പോള്‍ 1903 ഇല്‍ ഗുരു സ്വന്തം ഇഷ്ട പ്രകാരം രൂപികരിച്ച എസ്.എന്‍ ഡി .പി എന്ന മഹാപ്രസ്ഥാന ത്തിന്റെ കരുത്തും ശക്തിയും സാംഗത്യവും മഹത്വ വുമാണ് വെളിവാകുന്നത് .എങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പോലും അന്ഗീകരിക്കപ്പെടാന്‍ എത്ര ദശാബ്ദങ്ങള്‍ കാത്തിരിക്കണം .1957 മുതല്‍ ഇന്നേവരെ കേരളം ഭരിച്ച മുന്നണികള്‍ക്കു നേതൃത്വം കൊടുത്തവര്‍ വ്യക്ത മാക്കണം .
താന്‍ കുടിക്കുന്ന മദ്യവും താന്‍ കഴിക്കുന്ന മാംസവും രക്തവും തന്റെ ദൈവങ്ങള്‍ക്ക് കൂടി നല്‍കി മാടനെയും മറുതയെയും യക്ഷിയെയും വളരെ പ്രാകൃത മായ രീതിയില്‍ ആരാധിച്ചിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ശിവന്‍ ,വിഷ്ണു,സരസ്വതി തുടങ്ങിയ സാത്വികരായ ദൈവങ്ങളെ മാത്രമല്ല ,ശിലാ വിഗ്രഹങ്ങളിലെ ദൈവിക ചൈതന്യ ത്തിന്ന പ്പുറത്ത് "അവനവനെ അറിയുന്നതാണ് ഏറ്റവും വലിയ അറിവ് എന്ന് കാട്ടി കൊടുക്കാന്‍ കണ്ണാടി പോലും പ്രതിഷ്ടിച്ചു ഗുരു!!
ശൂദ്ര ജാതിയില്‍ ജനിച്ചു പോയത് കൊണ്ട് മാത്രം ഒരുവന് വേദം പഠിച്ചു കൂടാ എന്ന ബ്രഹ്മ സൂത്രത്തിലെ അപശൂദ്രധികരണത്തെ പറ്റി യുള്ള ശങ്കരഭാഷ്യത്തെ
"ശങ്കരന് തെറ്റിപ്പോയി " എന്ന് തന്റേടത്തോടെ പറയാന്‍ കഴിഞ്ഞ ഏക സന്യാസി വര്യന്‍ ശ്രീ നാരായണ ഗുരു മാത്രമാണ് .
" പല മത സാരവുമേകം " എന്ന തന്റെ ദാര്‍ശനീക കാഴ്ച പ്പാട് ലോകത്തോട്‌ വിളംബരം ചെയ്യാന്‍ ഗുരു 1924 ഇല്‍ ആലുവ യിലെ അദ്വൈ താശ്രമത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വമത സമ്മേളനം നടത്തി .വെറുപ്പിന്റെ ,വിദ്വേഷ ത്തിന്റെ , പകയുടെ,ജുഗുപ്സ യുടെ പരമ പുച്ജ ത്തിന്റെ മലീമസമായ വാക്കുകള്‍ അന്യനുമേല്‍ പ്രയോഗിക്കനല്ല .ഗുരു പറഞ്ഞു "വാദിക്കാനും ജയിക്കാന് മല്ല ;അറിയാനും അറിയിക്കാനുമാണ് ഈ മഹാ സംരംഭം ആരംഭിച്ചിരിക്കുന്നത് .
1928 ഇല്‍ ശിവഗിരിയിലേക്ക് ശരീരവും , ആഹാരവും, മനസ്സും ,വാക്കും, കര്‍മവും (ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി )ശുദ്ധിയാക്കി മഞ്ഞ വസ്ത്രം ധരിച്ചു ലാളിത്യത്തിന്റെ
ആത്മീയ ഗിരി ശൃംഗത്തി ലേക്ക് ജീവിത കാമനകള്‍ ഉപേക്ഷിച്ചു നടന്നു കയറുവാന്‍ തീര്‍ഥാടന ത്തിനു ഗുരു അനുമതി നല്‍കി.
ദൈവത്തിന്റെ കരങ്ങളില്‍ സ്വജീവിതം സമര്‍പ്പിച്ച മഹാകവി കുമാരനാശാനെയും ,"ജാതി വേണ്ട ,മതം വേണ്ട ,ദൈവം വേണ്ട "എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പനെയും തന്റെ മഹാപ്രസ്ഥാനത്തിന്റെ ഒരു കുട ക്കീഴില്‍ ഏകോപി പ്പിച്ചു നിര്‍ത്തി ഗുരു.
മലയാളിയുടെ പ്രിയപ്പെട്ട "ഇതിഹാസകാരന്‍ "ഓ വി വിജയന്‍ പറഞ്ഞു "ഗുരു സാന്നിധ്യം നിരന്തരമാണ് .സ്ഥലങ്ങളിലും കാലങ്ങളിലും അവന്‍ ആവിര്‍ഭവിക്കുന്നു.ഈശ്വരനും സനതനത്തിനും ഇടയിലുള്ള ഉടമ്പടിയാണ് ഗുരു".
മലയാളിയുടെ തലവര മാറ്റി വരച്ചു അവനെ സംസ്കാരത്തിന്റെയും അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും പാഠം പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങള്‍ അനാദി യായ കാലത്തോളം ഇവിടെ അനശ്വര മായി നിലനില്‍ക്കും .മുന്‍ മുഖ്യ മന്ത്രി സി .അച്യുതമേനോന്‍ ഗുരുവിനെ ക്കുറിച്ച് പറഞ്ഞത് നോക്കൂ.."മറ്റുള്ളവര്‍ക്കൊക്കെ മുദ്രാവാക്യം മുഴക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കനുമേ കഴിയൂ..ഉപരിപ്ലവമായ ചില ചേഷ്ടകള്‍ കാണിക്കാന്‍ മാത്രം ..നേരെ മറിച്ചു ഇവിടെ ഇതാ ഒരു മനുഷ്യന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യാ ഘടന യാകെ പിടിച്ചു കുലുക്കുന്നു .കുലുക്കി മറിക്കുന്നു. .മര്‍ദിത ജന സമുദായമാസകലം അദ്ധേഹത്തിന്റെ സ്പര്‍ശ മാത്രയില്‍ ഉണര്‍ന്നു എഴുന്നേറ്റ് അടരാടി വിജയം വരിക്കുന്നു..
കൊല്ലവര്‍ഷം 1032 മാണ്ട് ചിങ്ങ മാസത്തിലെ ചതയം നക്ഷത്രത്തില്‍ (1856 ഓഗസ്റ്റ്‌ 20 ) ജനിച്ചു കൊല്ലവര്‍ഷം 1104 കന്നി 5 (1928 സെപ്റ്റംബര്‍ 20 )മഹാസമാധി യാവുകയും ചെയ്ത ഈ മഹാഗുരു തന്റെ 72 വര്‍ഷത്തെ ജീവിതത്തി നിടയിലും അതിനു ശേഷവും ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക്‌ വഴിയും ,വഴികാട്ടിയും ,വഴിവിളക്കുമായി ജ്വലിച്ചു നില്‍ക്കുന്നു ..
അക്ഷരാര്‍ത്ഥത്തില്‍ കേരളം ഗുരുവിന്റെതും ഗുരു കേരളത്തിന്റെ തുമാണ് .പക്ഷെ ,മഹാസമാധിയുടെ ഈ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനാചരണ ത്തിലും നാം ഗുരുവിനെ പഠിക്കുന്നതില്‍, അറിയുന്നതില്‍ ,ആ ചൂണ്ടു വിരലോളം വളരുന്നതില്‍ വിജയിച്ചോ !!!എന്നത് വലിയ ചോദ്യം തന്നെ ആണ്.

തയ്യാറാക്കിയത് : അമര്‍നാഥ് കെ ചന്തേര
--------------------------------

Wednesday 6 June 2012

Mahakavi Kumaran Asan

Posted by SARADHI - ABBASIYA UNIT On 06:52



കുമാരനാശാന്‍ 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌. 

1891 ല്‍ ഗുരുദേവനെ കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു. 1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു. 

വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.

പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍.

Wednesday 30 May 2012

KUDUMBA PRARDHANA-JUNE-2012

Posted by SARADHI - ABBASIYA UNIT On 03:09


പ്രിയ സാരഥി കുടുംബാംഗങ്ങളെ ,
നമ്മുടെ യുണിറ്റില്‍ എല്ലാ മാസവും നടത്തി വരാറുള്ള കുടുംബ പ്രാര്‍ത്ഥന ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച 6. pm ന് ശ്രീമാന്‍ കൃഷ്ണന്‍കുട്ടിയുടെ ( ജാസ് ബേക്കറി ബില്‍ഡിംഗ്‌ ) ഭവനത്തില്‍ വച്ച്  നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . എല്ലാ സാരഥി കുടുംബാംഗങ്ങളെയും ഈ പ്രാര്‍ഥനയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു .

Friday 4 May 2012

" GURUSMRUTHI "

Posted by SARADHI - ABBASIYA UNIT On 14:01



പ്രിയ  സാരഥി കുടുംബാംഗങ്ങളെ ,
സാരഥി അബ്ബാസിയ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍  നടത്തി വരുന്ന പാഠശാല യുടെ ഒന്നാം വാർഷികം 2012  മെയ്‌  11 - ◌ാ◌ം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ അബ്ബാസിയ ചാചൂസ് ഓഡിറ്റോറിയത്തില്‍ (സൂപ്പര്‍  എക്സ്ബിഷനുസമീപം) നടത്തുവാന്‍ അബ്ബാസിയ പ്രാദേശിക സമിതി തീരുമാനിച്ചിരിക്കുന്ന വിവരംഏവരെയും സന്തോഷം  അറിയിച്ചുകൊള്ളുന്നു
കഴിഞ്ഞ ഒരു  വർഷമായി നടത്തി വരുന്ന പ്രസ്തുത സംരംഭം നമ്മുടെ കുട്ടികളില്‍ ശ്രീ നാരായണ ഗുരുദേവനെ  കുറിച്ചും  ഗുരുേദവ കൃതികളെ  കുറിച്ചും  മനസിലാക്കുവാനും ,അതോടൊപ്പം നടത്തി വരുന്ന മലയാളം പഠന ക്ലാസ് കുട്ടികള്‍ക്ക്  മാതൃഭാഷയെഅടുത്ത് അറിയുവാനുള്ള  വേദിയാക്കുവാനും നമുക്ക്  സാധിച്ചിട്ടുണ്ട്  ' ഗുരുസ്മൃതി ' എന്ന ഈആഘോഷ പരിപാടിയിലേക്ക് ഏവരുടേയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു

DR.PADMANABHAN PALPU

Posted by SARADHI - ABBASIYA UNIT On 08:09



മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ജാതിവ്യത്യാസമുണ്ടെങ്കില്‍ ഒരു ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുകയെന്നു പറഞ്ഞ ധീരനാണു ഡോക്ടര്‍ പല്‍പ്പു (1863 - 1950). ഈഴവരെ 'താഴ്ന്ന ജാതിക്കാര്‍ എന്നു പ്രജാസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ മേലാല്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉരിയാടിപ്പോകരുതെന്നു ദിവാന്‍ സി. രാജഗോപാലാചാരിയെ രൂക്ഷമായി ശാസിച്ച കുമാരനാശാനിലും ഈഴവരെക്കാള്‍ ഉല്‍ക്കൃഷ്ട ജാതിക്കാര്‍ ഇവിടെ വേറെയില്ലെന്നു ഗവേഷണം ചെയ്ത് ഉറക്കെ പ്രഖ്യാപിച്ച സി.വി. കുഞ്ഞുരാമനിലും ''ജാതി പറയുകതന്നെ എന്ന് ഒരിക്കല്‍ ദൃഢമായി പറഞ്ഞ സഹോദരന്‍ അയ്യപ്പനിലും ഈ അഭിമാനം നമുക്കു കാണാം.

''സ്വജാതിയുടെ  ഉദ്ഗതിക്കായി ശ്രമിക്കേണ്ടത് ആ ജാതിയില്‍പെട്ട സ്ത്രീപുരുഷന്‍മാരില്‍ ഓരോരുത്തരുടെയും ഒഴിച്ചുകൂടാത്ത ചുമതലകളില്‍ ഒന്നാണെന്നാണ് എന്റെ വിശ്വാസം.''നമ്മുടെ സമുദായം ഇപ്പോള്‍ ക്ഷുദ്രങ്ങളായ ചില പരസ്പര വ്യത്യാസങ്ങളെയും അര്‍ഥശൂന്യങ്ങളായ കക്ഷിമല്‍സരങ്ങളെയുംകൊണ്ടു കുഴങ്ങുകയാകുന്നു. സമുദായത്തിന്റെ നന്മയെ സംബന്ധിച്ച ഭാഗങ്ങളിലെങ്കിലും കഴിയുന്നത്ര നാം ആ ഇടുങ്ങിയ മാര്‍ഗങ്ങളെ വെടിയുന്നതിനു ശ്രമിക്കേണ്ട കാലം തീരെ അതിക്രമിച്ചിരിക്കുന്നു.ഈ രണ്ടു വാക്യങ്ങളും അരുവിപ്പുറത്തു കൂടിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡോക്ടര്‍ പല്‍പ്പു എഴുതി വായിച്ച പ്രസംഗത്തിലുള്ളതാണ്. സമുദായം എങ്ങനെ ഉണരണമെന്നും വളരണമെന്നും വ്യക്തമാക്കുന്ന ജാജ്വല്യമാനമായ ഒരു മാര്‍ഗരേഖയാണ് ഈ പ്രസംഗം.

യോഗത്തിന്റെ ശതവാര്‍ഷിക സമ്മേളനത്തില്‍, പരലോകത്തുനിന്ന് ആഗതനായി പ്രസംഗിക്കേണ്ടിവന്നാലും ഡോക്ടര്‍ പല്‍പ്പുവിന് ഇതേ വാക്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്നതാണു ദയനീയമായ സത്യം. ഇതര ജാതിമത വിഭാഗത്തില്‍പെട്ടവര്‍ സംഘടിച്ചുനിന്ന് അധികാരവും സമ്പത്തും കൈവരിക്കുമ്പോള്‍ തന്റെ സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ കലഹമുണ്ടാക്കാനും ചാവേറുകളാകാനും തുനിയുന്നു. നൂറ്റാണ്ടു പിന്നിട്ടിട്ടും, ലക്ഷ്യമിട്ടതിന്റെ അടുത്തെത്തുന്ന ഭൌതിക, മാനസിക പുരോഗതികള്‍ നേടാനാവാത്ത തന്റെ സമുദായത്തിന്റെ ദയനീയാവസ്ഥ കണ്ട് ഒരുപക്ഷേ ആ ദീനദയാലു വേദിയില്‍നിന്നു പൊട്ടിക്കരഞ്ഞുപോകുമായിരിക്കും. വേഷംമാറിയ പഴയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പുതിയ രാഷ്ട്രീയ നേതൃമുഖങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അനുയായികളെ ഓര്‍ത്ത് അദ്ദേഹം പരിതപിച്ചേക്കാം.സ്വാമി വിവേകാനന്ദനെ റിക്ഷയില്‍ ഇരുത്തി മൈസൂറിലെ രാജവീഥിയിലൂടെ, മലയാളി ഹിന്ദുക്കളിലെ ഒന്നാമത്തെ ആ എല്‍. എം. എസുകാരന്‍ കോട്ടും സൂട്ടുമണിഞ്ഞു വലിച്ചുകൊണ്ടോടിയത്, ഒരു സമുദായത്തിന്റെ വിമോചനത്തിനുള്ള രഹസ്യമന്ത്രം ചൊല്ലിക്കൊടുത്തതിനുള്ള പ്രതിഫലമായിട്ടായിരുന്നു. അതെല്ലാം ഫലപ്രാപ്തിയിലെ ത്തിയില്ലല്ലോയെന്ന ചിന്താഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരിക്കും.

സമുദായപ്രവര്‍ത്തനം തികഞ്ഞ ക്ളേശാനുഭവമായിരുന്ന ഒരു കാലഘട്ടത്തിലാണു പല്‍പ്പു ഈഴവരെ സംഘടിപ്പിച്ച് അവകാശ സമരങ്ങള്‍ക്കു സജ്ജരാക്കാന്‍ ഒരുമ്പെടുന്നത്. കുറച്ചു വിദ്യാഭ്യാസവും ഒരു ഉദ്യോഗവുമുണ്ടെങ്കില്‍ ജാതി പറയുന്നതു നാണക്കേടായി കരുതുകയും സ്വന്തം മാളങ്ങളില്‍ ഒതുങ്ങിക്കൂടി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രായേണ ജീവിതം വ്യര്‍ഥമാക്കാന്‍ തുനിയുന്ന ഇന്നത്തെ മനോഭാവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴാണു ഡോക്ടര്‍ പല്‍പ്പുവിന്റെ മഹത്വം വെളിപ്പെടുക. മേല്‍ സൂചിപ്പിച്ചപോലെ കേരളത്തിലെ ഹിന്ദുക്കളില്‍ ആദ്യത്തെ എല്‍. എം. എസുകാരനായിരുന്നിട്ടുപോലും അഞ്ചു രൂപ ശമ്പളം കിട്ടുന്ന ഒരു ജോലിക്കുവേണ്ടി താണുവീണു കേണപേക്ഷിച്ചപ്പോള്‍ നമ്മുടെ 'ധര്‍മരാജ്യത്തിലെ പ്രത്യക്ഷ ദൈവമായ രാജാവും അദ്ദേഹത്തിന്റെ മന്ത്രിപ്രവരനും കനിഞ്ഞില്ല. എന്നല്ല, 'പോയി തെങ്ങുചെത്തി ജീവിച്ചുകൊള്ളാന്‍ ഇണ്ടാസും കൊടുത്തു. പ്രാണനാശത്തെക്കാളും സങ്കടകരമായ ഈ പരിഹാസവും പേറിക്കൊണ്ടാണ് ഒരു ജോലി തേടി മദ്രാസിലേക്കും മൈസൂറിലേക്കും പല്‍പ്പു വണ്ടികയറിയത്. ഹിന്ദുരാജാവു ഭരിക്കുന്ന ഒരു രാജ്യത്തു ചവിട്ടിത്താഴ്ത്തപ്പെട്ടവനായ ഒരു ഹിന്ദു പ്രജ ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചാല്‍ ജോലിയുള്‍പ്പെടെ എല്ലാ പ്രവേശനകവാടങ്ങളും മലര്‍ക്കെ തുറന്നുകൊടുക്കുമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ പലായനം എന്നോര്‍ക്കണം.

മൈസൂര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി ഉദ്യോഗം ലഭിച്ചിട്ടും തിരുവിതാംകൂറിലെ പൊന്നുതമ്പുരാനേല്‍പ്പിച്ച അവധീരണവും സ്വജാതിയില്‍പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങളും മറക്കാന്‍ ആ ദീനവല്‍സലനായില്ല. സര്‍വീസില്‍ ഇരുന്നുകൊണ്ടുതന്നെ തന്റെ ബുദ്ധിയും ശക്തിയും ധനവും വിനിയോഗിച്ച്, അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ നിഷേധിച്ചും കിടന്ന സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം യത്നിച്ചു.മലയാളി മെമ്മോറിയലിന് (1891) ഏറ്റവും കൂടുതല്‍ ഒപ്പുകള്‍ ശേഖരിച്ചുകൊടുത്തത് അദ്ദേഹമാണ്. അതിലെ മൂന്നാമത്തെ ഒപ്പുകാരനും. ഈഴവര്‍ തെങ്ങുചെത്തും കയര്‍പിരിപ്പുംകൊണ്ടു തൃപ്തരാണെന്നും അവരെ മെമ്മോറിയലില്‍ ആകര്‍ഷിച്ചു ചേര്‍ത്തതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ സമാധാനം.സ്കൂളുകള്‍ ഉള്‍പ്പെടെ ഈഴവരുടെ മുന്നില്‍ അടച്ചിട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ ഓരോന്നായി തുറന്നുകിട്ടാനുള്ള ഹര്‍ജികളുടെയും പത്രമാധ്യമങ്ങള്‍വഴിയുള്ള പ്രചാരണങ്ങളുടെയും കാലമായിരുന്നു അത്. ഇന്ത്യയിലും വിദേശത്തുമുള്ള ഇംഗീഷ് പത്രങ്ങളിലെല്ലാം ഈഴവരുടെ ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചെഴുതി. മലയാള മനോരമ, കേരള സഞ്ചാരി തുടങ്ങിയ മലയാള പത്രപംക്തികളും പ്രയോജനപ്പെടുത്തി. ആ പത്രലേഖനങ്ങളും നിവേദനങ്ങളും സമാഹരിച്ച് >'Treatment of Thiyas in Travancore'<എന്ന പേരില്‍ ഒരു ഗ്രന്ഥമായും പ്രചരിപ്പിച്ചു. വാസ്തവത്തില്‍ അതൊരു മഹാസംരംഭമായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് 13176 ഈഴവര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ ഡോക്ടര്‍ പല്‍പ്പു മഹാരാജാവിനു സമര്‍പ്പിച്ചതും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. ഈഴവരുടെ അത്യന്തം ദയനീയമായ അവസ്ഥയെ രാജസമക്ഷം അവതരിപ്പിക്കുന്ന ഈ മെമ്മോറിയല്‍ ഒരു ചരിത്രവിദ്യാര്‍ഥി ഒരു വിലാപഗീതമായിട്ടായിരിക്കും വീക്ഷിക്കുക. ഒരു സമുദായത്തിന്റെ കദനഭാരം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് എഴുതിയ മെമ്മോറിയലിലെ ഒരു വാക്യം മാത്രം ഇവിടെ ഉദ്ധരിക്കാം:''ധര്‍മതല്‍പ്പരതയ്ക്കും പ്രജാവാല്‍സല്യത്തിനും ഇരിപ്പിടമായ പൊന്നുതിരുമേനിയുടെ കാരുണ്യമല്ലാതെ മറ്റൊരാശ്രയമില്ലാത്തവരും, നിരപരാധികളുമായ ഈ അടിയങ്ങളെ സ്വരാജ്യത്തിലും സ്വമതത്തിലുംനിന്ന് അകറ്റിക്കളയാതെ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരവും അടിയങ്ങള്‍ക്കു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കിട്ടത്തക്കവണ്ണവും തിരുവുള്ളമലിഞ്ഞു കല്‍പ്പനയുണ്ടായി അടിയങ്ങളുടെ സങ്കടം തീര്‍ത്തു രക്ഷിപ്പാറാകണമെന്ന്, അടിയങ്ങള്‍ എത്രയും ഭയഭക്തിവിനയങ്ങളോടുകൂടി തൃപ്പാദങ്ങളില്‍ വീണു പ്രാര്‍ഥിച്ചുകൊള്ളുന്നു ശിലപോലും അലിഞ്ഞുപോകുമാറുള്ള ഈ രോദനം പത്മനാഭദാസനെ തെല്ലും ഇളക്കിയതില്ലെന്നതു ചരിത്രസത്യം.പക്ഷേ, തോറ്റു പിന്‍മാറാന്‍ തയാറല്ലായിരുന്നു പല്‍പ്പു. അതേ വര്‍ഷംതന്നെ അദ്ദേഹത്തിന്റെ ഉല്‍സാഹത്തില്‍ തിരുവിതാംകൂര്‍ ഈഴവസഭ രൂപീകൃതമായി.

കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടതുപോലെ: (മലയാള മനോരമ 1896 ഏപ്രില്‍ 18) ''സമുദായത്തിനു പൊതുവേ ഉണ്ടാകണമെന്നാഗ്രഹിച്ച അഭിവൃദ്ധിയുടെ ഒരുവക തോടയം മാത്രമേ ആയിരുന്നുള്ളു ഈ സഭകൂടലും പ്രസംഗങ്ങളുംമറ്റും തോടയം കഴിഞ്ഞുവരുന്ന ശ്ളോകവും പുറപ്പാടും മേളപ്പദവും പിന്നിട്ടു കഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതിനു വീണ്ടും ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നു. ശ്രീനാരായണഗുരുവിന്റെ പാവനചരിതത്തിലും ഉല്‍ക്കൃഷ്ടമായ ദര്‍ശനത്തിലും ദിവ്യതേജസ്സിലും ആകൃഷ്ടനായി പല്‍പ്പു എസ്. എന്‍. ഡി. പി. യോഗം രൂപീകരിച്ചതോടെ കേരളത്തിലെ സമസ്ത ഈഴവരുടെയും ഉദ്ധാരണത്തിനും മുന്നേറ്റത്തിനുമുള്ള അരങ്ങൊരുങ്ങി. പദം പാടാനും ശ്ളോകം ചൊല്ലാനും മാത്രമല്ല, ചൊല്ലിയാടാനും ഇളകിയാടാനും ഈഴവര്‍ സന്നദ്ധരാണെന്ന് അതോടെ പല്‍പ്പു അധികാരികളെ ബോധ്യപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ ഈ സംസ്ഥാനങ്ങളിലുള്ള ഈഴവരുടെ മതസംബന്ധമായും സാമൂഹികമായും വ്യവസായ വിഷയമായുമുള്ള അഭിവൃദ്ധിക്കുവേണ്ടി റജിസ്റ്റര്‍ ചെയ്ത എസ്. എന്‍. ഡി. പി. യോഗത്തിന്റെ ജൈത്രയാത്രയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലത്തു നടത്തിയ ഇന്ത്യയിലെ ഒന്നാമത്തേതായ വ്യാവസായിക പ്രദര്‍ശനവും സാഹിത്യ പ്രദര്‍ശനവും. സംഖ്യാബലത്തില്‍ മാത്രമല്ല, വ്യവസായ ശീലത്തിലും സാംസ്കാരിക പ്രബുദ്ധതയിലും ഈഴവര്‍ കേരളത്തില്‍ ഒന്നാമതായി നില്‍ക്കുന്ന ഒരു സമുദായമാണെന്നു ലോകരെ വിളിച്ചറിയിക്കാനുള്ള ഒരു ഉദ്യമമായിരുന്നു അത്. കേരളത്തിലെ ഈഴവരുടെ വ്യവസായ സാധനങ്ങളും സാഹിത്യസംഭാവനകളും മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടു നാലാം വാര്‍ഷികത്തോടനുബന്ധിച്ചു കണ്ണൂരില്‍ നടത്തിയ കൃഷി വ്യവസായ പ്രദര്‍ശനവും പല്‍പ്പുവിന്റെ നേതൃത്വപാടവത്തിനു ദൃഷ്ടാന്തമാണ്.

വിവേകാനന്ദ സ്വാമികളുടെ സഹായത്തോടെ, ഡോക്ടര്‍ സ്വന്തം കീശയില്‍നിന്നു പണം കൊടുത്തു ബാരിസ്റ്റര്‍ ജി.പി. പിള്ളയെ ഇംഗണ്ടില്‍ അയച്ച് ഈഴവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിച്ചതും ശ്രദ്ധേയമാണ്.ഇക്കാലത്ത് മൈസൂറിലെ വലിഗര്‍ എന്ന അവശസമുദായത്തെയും ഡോക്ടര്‍ സംഘടിപ്പിക്കയുണ്ടായി. വലിഗര്‍ അസോസിയേഷന്‍ എന്നായിരുന്നു അവരുടെ സംഘടനയുടെ പേര്.ഈഴവരുടെ വ്യവസായ സംരംഭത്തെയും സാമ്പത്തി കാഭിവൃദ്ധിയെയും ലക്ഷ്യമാക്കി ഡോക്ടറുടെ ചുമതലയില്‍ കൊച്ചി കേന്ദ്രമാക്കി 'മലബാര്‍ എക്കണോമിക് യൂണിയന്‍ എന്ന പേരില്‍ ഒരു കമ്പനിയും സ്ഥാപിച്ചു പ്രവര്‍ത്തിച്ചിരുന്നു. ശ്രീനാരായണഗുരുവാണ് അതില്‍ ആദ്യം ഷെയറെടുത്തത്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതത്തില്‍പെട്ട് ആ ഉദ്യമം തകര്‍ന്നുപോകുകയാണുണ്ടായത്.ഇങ്ങനെ അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഡോക്ടര്‍ പല്‍പ്പുവിനെ ഈഴവസമുദായത്തിന് ഒരുകാലത്തും മറക്കാനാവില്ല.

FAMOUS EZHAVAS

Posted by SARADHI - ABBASIYA UNIT On 02:59



Goddess
Maalikapurathamma
Saint Prophet and Guru
Sree Narayana Guru
Spiritual leaders
  1. Vagbhatananda Gurudevar
  2. Nataraja Guru
  3. Guru Nitya Chaitanya Yati
  4. Karunakara Guru
  5. Guru Muni Narayana Prasad
  6. Bodhananda Swamikal
  7. Sankarananda Swamikal
  8. Dharmaskandha
  9. Swami Swaroopananda, Former Madathipathi of Sivagiri Mutt
  10. Swami Saswathikananda, Former Madathipathi of Sivagiri Mutt
  11. Swami Prakashananda, Current Madathipathi of Sivagiri Mutt
  12. Paravoor Sreedharan Thanthrikal
  13. Poonjaar Karthikeyan Thanthrikal
Educators

  1. P. T. Balan - Professor and former Head of the Department of English, Gov. Arts and Science College, Kozhikode.
  2. Dr C. P. Sivadas - Professor and former Head of the Department of English, Calicut University
  3. P. K. G. Vijayaram - Professor and former Head of the Department of English, StJoseph's College, Calicut. 
  4. K. Choyi Gurukkal - Sanskrit Scholar, Founder and Guru of former Atma Vidya 
  5. Sanskrita Vidyalayam at Kolathara, Cheruvannur, Kozhikode.
Martial Arts Experts
  1. Aromal Chekavar
  2. Unniyarcha
  3. Kannappa Chekavar
  4. Aromal Unni
  5. Kannappan Unni
  6. Arattupuzha Velayudha Panicker
  7. Akathayyadi panicker - Chief commandor of ilayidath swaroopam(Kottarakkara kingdom)
  8. Ambanattu panicker - Chief commandor of chempakassery Kingdom. Ref: Pathonmpatham noottandile keralam by Bhaskaranunni
  9. Lokanatha Panicker - Chief commandor of kayamkulam kingdom
  10. Patheenatha Panicker - Son of Lokanatha Panicker, Chief commander of kayamkulam kingdom who defeated Marathanda varma of travancore 3 times. The name of his tharavadau is Varanappally near kayamkulam where Sree Narayana Guru lived during his education from Kummapally Raman Pilla Asan. Ref: KK SN Directory.
  11. Renakeerthy chekavar - Commandor of Marthandavarma. Ref: Travancore state manual.
  12. Aringodar
  13. Kuroolli Chekon known as Kadathanadan Simham, was an Thiyya warrior lived in the 19th century in South Malabar who fought against the caste oppression by the Savarnas.
  14. Kottakkal kanaran gurukkal he was the guru of C V Narayanan nair who started CVN kalari.
  15. Keeleri Kunhikannan a circus legend from thalassery. Hitler called him the jumping devil of India.
  16. Muthedath Aramanakkal Kelappan Mannanar - An ezhava from north malabar,he is the one have the right to receive the outcasted ("smarthavicharam") namputhiri women. Ref:Sree Narayana guru suvarna rekhakal by G.Priyadarsan
  17. Manakkadan Kunhambu Gurikkal- conducted a kathakali yogam in Erannholi
  18. Karithotta Kochukunju Assan
  19. Sri. Balakrishnan Munduchirayil, Kalari and Marma (vadakkan sampradayam) expert in Alappuzha
  20. Panayam parambil Kittunni conducted a circus named Malabar Cannanore Circus in the year 1913
Social reformers
  1. Sri Narayana guru
  2. Dr.Padmanabhan Palpu
  3. Kumaran Asan
  4. Sahodaran Ayyappan
  5. TK Madhavan
  6. Mithavaadi Krishnan
  7. Koru Vaidyar
  8. CV.Kunjhiraman Mayyanad
  9. Arattapuzha Velayudha Panicker
  10. Judge Ayyakutty
  11. K.Sadanandan Father of the Co-operative Movement in Kerala
  12. I.K.Kumaran Freedom Fighter - Mahe
  13. Manakkadan Kunhambu Gurikkal,resided at Eranholi,thalassery (organised a Kaliyogam in Eranholi and taught Kathakali whom belong to thiyya community)
  14. Panayam parambil Kittunni conducted a circus named Malabar Cannanore Circus in the year 1913
  15. Smt.T.K.Narayani Amma, Founder of Sree Narayana Vilasam Sadanam popularly known as S.N.V Sadanam, a group of working women's hostel in Kerala
Political leaders
  1. C. Kesavan,Former Chief Minister of Erstwhile Princely State of Travancore-Cochin
  2. R. Sankar,Former Chief Minister of Kerala, Former General Secretary,S.N.D.P Yogam,Former Secretary, S.N. Trusts
  3. V. S. Achuthanandan,C.P.I (M)
  4. Vayalar Ravi,Congress Leader
  5. Mullappally Ramachandran, Congress Leader
  6. V. M. Sudheeran, Congress Leader
  7. Pinarayi Vijayan, C.P.I(M)
  8. K. K. Viswanathan, Former Governor of Gujarat, Former President, S.N.D.P Yogam
  9. Benoy Viswam, C.P.I
  10.  K. P. Rajendran, C.P.I
  11. C. Divakaran, C.P.I
  12. Mullakkara Ratnakaran, C.P.I
  13. P. K. Gurudasan, C.P.I(M)
  14. Arangil Sreedharan,Former Union Minister of State
  15. T. K. Divakaran,Former Minister of Kerala
  16. Vakkom B. Purushothaman,Former Speaker,Minister of Kerala,Former Lt.Governor, Andaman Nicobar Islands
  17. T. K. Ramakrishnan,Former Home Minister of Kerala
  18. P. S. Sreenivasan,Former Revenue Minister of Kerala
  19. K. R. Gowri Amma,First woman Minister in Kerala
  20. M. Kamalam,Second woman Minister in Kerala
  21. M. T. Padma,Third woman Minister in Kerala
  22. Susheela Gopalan, Fourth woman Minister in Kerala
  23. E. Balanandan,Former Polit Bureau Member of C.P.I(M)
  24. P. K. Gopalakrishnan, Former Dy.Speaker Kerala , WInner of Kerala Sahitya academy award
  25. Varkala Radhakrishnan,Former Speaker of Kerala
  26. Veliyam Bharghavan,Former State Secretary of C.P.I
  27. Pannyan Raveendran, Secretary of C.P.I
  28. K. Pankajakshan,Former All India General Secretary of R.S.P
  29. P. Vijayadas,Former M.L.A, K.P.C.C Executive member,Trivandrum District Cooperative Bank Chairman
  30. Prof. T. J. Chandrachoodan,Current All India General Secretary of R.S.P
  31. C. V. Padmarajan,Former Minister of Kerala
  32. Kadavoor Sivadasan,Former Minister of Kerala
  33. V. V. Raghavan,Former Minister of Kerala
  34. M. K. Raghavan,Former Minister of Kerala, Former General Secretary, S.N.D.P Yogam & S.N.Trusts
  35. K. P. Viswanathan,Former Minister of Kerala
  36. K. P. Prabhakaran,Former Minister of Kerala
  37. M. K. Hemachandran,Former Minister of Kerala, Former Chairman, Kerala Public Service Commission
  38. Adv. A. Sujana Pal,Former Minister of Kerala
  39. A. C. Shanmugha Das,Former Minister of Kerala
  40. C. K. Nanu,Former Minister of Kerala
  41. Thachadi Prabhakaran,Former Finance Minister of Kerala
  42. N. Sreenivasan,Former Excise Minister of Kerala
  43. Babu Divakaran,Former Minister of Kerala
  44. Adoor Prakash, Congress leader
  45. Krishnan Kaniyamparambil,Former Minister of Kerala
  46. C. K. Chandrappan,Former M.P
  47. N. N. Krishnadas,Former M.P
  48. K. P. Dhanapalan,Current M.P from Chalakkudy Constituency
  49. P. Karunakaran,Current M.P from Kasaragod Constituency
  50. K. Sudhakaran,Current M.P from Kannur Constituency
  51. Adv. Sampath,Current M.P from Attingal Constituency
  52. K. Babu,Current M.L.A,Tripunithura
  53. C.M.Dinesh Mani,C.P.I ( M )Former Mayor,Kochi
  54. C. K. Manisankar,Current Deputy Mayor,Kochi
  55. M. Kanaran, Trade Union Leader, Freedom fighter  
  56. C.H. Kanaran, Trade union leader, Freedom fighter  
  57. C.K. Kumara Panikker, Vayalar Stalin  
  58. Dr.E.K. Madhavan, Congress Leader, Former Minister.
  59. Nettur P Damodaran
  60. J. Chitharanjan
  61. R. Sugathan
  62. T.K.Madhavan
  63. K. Damodaran
  64. V. Velankutty Master
  65. Shobha Surendran, Mahilamorcha Leader , B.J.P Leader
  66. V.Muraleedharan,BJP Kerala state President & former ABVP National leader.
  67. K.Surendran, B.J.P Leader , Former Youvamorcha Leader
  68. M.Liju , Youth Congress Vice President
  69. V.S . Sunil Kumar  M.L.A , C.P.I (M)
  70. M. V. Jayarajan,C.P.I(M) Leader
  71. K.R.Viwambharan Former M.L.C.of Cochin state
  72. A.Achuthan, Current M.L.A,Chittur
Famous physicians and surgeons
  1. Itty Achudan,Source Provider to the compilation of 'Hortus Malabaricus'
  2. Perunnelli Krishnan Vaidyar
  3. Velandi Kunjiraman Vaidyar,Thalassery
  4. Dr.Hari Thendankandy,Homoeopathic Physician (grand son of Velandi Kunjiraman vaidyar)
  5. Dr.P.Chandramohan,Cardiothoracic surgeon,Vice Chancellor,Kannur University(Former Vice President,Sree Narayana Samskarika Samithi)
  6. Late Dr.C.O.Karunakaran The founder of Thiruvananthapuram Medical college and its first principal. This is the first medical college in Kerala state. He was the president of the Indian Medical Association. Is the younger brother of the late C.O.Madhavan, former Chief Secretary.
  7. Dr.K.N.ShyamaPrasad,Famous Neurologist,Sanker’s Hospital,kollam
  8. Dr.C.K.Ramachandran,Former Principal Calicut Medical College
  9. Dr.P.K.Gopalakrishnan,Dermatologist,Kochi
  10. Dr. V.V.Baashi,Cardio Thoracic Surgeon,Chennai
  11. Dr.S.K.Sreekumar,Embryologist,Infertility Specialist,Bangaluru
  12. Dr.R.V.Jayakumar,Endocrinologist
  13. Dr.Sivakumar,Senior Neuro Surgeon, Baby Memorial Hospital,Calicut
  14. Dr.K.Venugopal. Chest Physician and Researcher,General Hospital. Eranakulam, Ph 9447162224
  15. Dr K Joshy, Sree Narayana Medical Mission Hospital, Varkala
  16. Dr.P.Premchand .MDFRCP Gastroenterologist London
  17. Dr.P.R. Sreelatha,Paediatrician, Asso Prof, Medical College Alappuzha
  18. Dr.K.Jagadeesan,A leading transplant surgeon of international repute and recipient of B.C.Roy award is the Founder-Director of K.J.Hospital and Chairman of K.J.Research Foundation. He served as the Honorary Surgeon to the President of India. Presently he is the President of International Medical Sciences Academy and Overseas Advisor to the Royal College of Physicians and Surgeons of Glasgow.
  19. Dr.N.S.D.Raju, Ophthalmic Surgeon
  20. Dr.V.K.Pushpangathan MBBS,MS Rtd from Health directorate Thiruvanathapuram
  21. K.I Krishnan Vaidyan,Founder of Cochin Arya Vaidya Sala,Former Professor in Panchakarma,Govt. Ayurveda College,Tripunithura
  22. Dr.Aysha Guharaj,Former Principal Calicut Medical College
  23. Dr.Dayananda Babu,Former Professor of Surgery, Kottayam Medical College
  24. M.P.Kunjan Vaidyan,Former Principal,Govt. Ayurveda College,Tripunithura
  25. Dr.C.Ratnakaran,Former Principal,Govt. Ayurveda College,Tripunithura
  26. N.K.Padmanabhan Vaidyar,(Developer of 'Kamilari')
  27. Dr.Shaji Prabhakaran,Neurologist
  28. C. R. Kesavan Vaidyar,Founder of Chandrika Soap
  29. Dr.K.R.Rajappan,Plastic Surgeon,Chairman,Sree Narayana Medical College,North Parur, Son-in law of C. R. Kesavan Vaidyar
  30. Dr.K.K.Gopinathan,Medical Director,Edappal Hospitals,Infertility Specialist
  31. Dr.K.K.Rahulan,Former President,SNDP Yogam
  32. Dr.M.N.Soman,Surgeon,Current President,SNDP Yogam
  33. Dr.S.K.Anilkumar,Managing Director of Kerala Ayurveda Pharmacy Ltd,Aluva
  34. Dr.Saroja Rahulan,West Fort Hospitals,Thrissur
  35. Dr.T.K.Jayaraj,Chairman P.V.S Hospitals, Kozhikkode
  36. Dr.P.K.Rajeev,Neonatologist, Amritha Hospitals, Kochi
  37. Dr.Shanta Madhavan, Gynecologist
  38. Dr.C.R.Agnivesh,Principal, Nangema Ayurveda College, Kolenchery
  39. Dr. Diljit Karayil
  40. Dr.Girija Gurudas,Gynecologist
  41. Dr.G.G.Velayudhan,Gynecologist
  42. Dr.Bahuleyan,Neurologist,Chairman Indo American Hospitals, Vaikom
  43. Dr.R.Sivadasan, Neurologist, Medical College, Trivandrum.
  44. Dr.N.K.Jayaram,Homeopath, Tripunithura,Founder President of Institute of Homeopaths Kerala
  45. Pokancherry House, Pokancherry Vaidyars were the Rajya Vaidyars of the Samoodiri Rajah, At present there are 4 Ayurvedic Physicians, among them are Dr. Jayatilakan who is a renowned for his cardiological wonders, Dr. Premlal, he was the Director of all kerala ayurvedic Drs.
  46. Kakanatt Mami Vaidyar Rajya Vaidyar of Maharaja of Kochi, Guru of Keshavan Vaidyar
  47. Dr Subhash CRAFT infertility clinic in Kodungallur
  48. Kayikkara Govindan Vaidyar translated the Ashtanga Hridaya Samhita to Malayalam from Sanskrit
  49. Dr.Sudheendra Ghosh- Famous pulmonologist of Trivandrum.Head of department,Respiratory medicine,Pulayanarkottah,Trivandrum.Nephew of late Dr.C.O.Karunakaran
  50. Perunelli Krishnan Vaidyar
  51. Dr.Sunil Rahulan Urologist
  52. Dr.Ayyathan Gopalan Psychiatrist, Supdt Mental Hospital, Freedom fighter (grandfather of ex-minister Adv. A.Sujanapal)
  53. Dr.K.Rajogopalan D A M (Diploma in Ayurveda) and M B B S. Recipient of many awards including Padmasree. President of Association of Ayurvedic physicians of Kerala
  54. Dr.G.Vijayaraghavan Famous cardiologist. Now the Vice Chairman of KIMS Hospital,Thiruvananthapuram
  55. Dr T.K Ravi Ayurvedic Physician and Managing Director of Cochin Ariya Vaidya Sala and Nursing Home Eroor,Tripunithura,Kochi.
  56. Dr.Shaji Prabhakaran Wellknown Neurologist and Former Principal & HOD, Trivandrum Medical College. Chairman-Medical Mission Hospital.
  57. Dr.S.Govindan Surgeon, professor. Founder of Govindan's hospital, General Hospital jn., Thiruvananthapuram
  58. Dr. Suseela Prabhakaran Founder Director of Regional Institute of Ophthalmology, Adviser in Ophthalmology to the Government of Kerala. Currently Chief of Divya Prabha Eye Hospital, Trivandrum.
  59. Late Vairavan Vaidyar,1834 renowned famous Ayurveda Acharya.Founder of chavarcode Ayurveda family. S/o Ayurveda Physician SANKARAN Vaidyar.
  60. Late Marthandan Vaidyar-1886,Kunju Sankaran Vaidyar-1885,CV Madhavan Kutty Vaidyar-, CV Marthandan Vaidyar-1889 Second Generation physicians of 'chavarcode Ayurveda family'. Marthandan Vaidyar was known as 'kottaram vaidyan', since he was posted as the chief consultant physician of travancore palace. Later lots of treatment histories he made and received valuable rewards from the Maharaja of Travancore.
  61. Late CV Gangadharan Vaidyar-1905:1981,Bharathan Vaidyar-1909:1975,CN Karunakaran Vaidyar-1915:2000 Third Generation physicians of 'Chavarcode Ayurveda family'.
  62. Padmashree Dr K Rajagopalan D A M, M B B S, Kollam - great Ayurvedic Physician, who has won several awards.
  63. Ooraachery Gurunathanmaar Kandiyil Kannan vaidyar of ChokliFrom a place near Thalasseri was an Ayurvedic Physician - an eye specialist. His sons Kunhikannan Gurukkal, Othenan Gurukkal and Chanthappan Gurukkal and nephews (sister's sons) Kunhikoran Gurukkal and Kunhichandan Gurukkal were great scholars known as Ooraachery Gurunaathanmar. They taught Herman Gundert, malayalam and Sanskrit. With their help Gundert wrote the first Malayalam grammar book and the first useful dictionary of Malayalam.
  64. VK Govindan Vydiar Famous ayurvedic Physician of Malabar
  65. Dr Dinesan Athiodi, BAM, Ayurvedic Physician at Kakkattil, Kozhikode District.
  66. Dr. K.C.Gopalakrishnan, formerly the Professor and HOD of Orthopaedics at Trivandrum Medical College,an expert in Joint replacement (mainly hip & knee), Spinal surgery for Scoliosis, Onco surgery, Arthroscopic surgery of knee joint and Complex Orthopaedic Trauma Management. He has the highest number of Limb Conserving Surgery in Kerala to his credit.
  67. Dr(Prof) S.R Krishna Manohar, SCTIMST Professor, Cardiac Surgeon and Project investigator of Homograft
  68. Dr. Baiju S. Dharan, Assistant Professor,Department of Cardio-Vascular and Thoracic Surgery, Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum, Kerala
  69. K Madhavan Vaidyar, Ayurvedic Physician,MAVP,Coimbatore. President's award winner for distinguished service, Ayurveda.
  70. Vaidya Vachaspathi Late.Puliyakkadi Pappu Vaidyer @ Padmanabha Kurup(1918-1990), Born in a traditional Ayurveda family of malabar. Former President of Ayurveda Mandalam, Founder President of Kerala Ayurvedic co-operative society,Calicut.
Artists and actors
  1. M. G. Ramachandran- Famous Tamil actor, mother was Ezhava
  2. Manoj Night Shyamalan Hollywood Director
  3. Amal Neerad Film Director
  4. Ambili Aravind, Famous Bharathanatyam, Mohiniyattam Dancer, 'Kala Thilakam' at State School Festival, University Youth Festival
  5. Ayyappa Baiju ( Prashanth Punnapra) 
  6. Biju Pappan Film Actor
  7. Chippi Actress
  8. Deepak Dev music director
  9. Devan Film Actor
  10. Gayatri Asokan Singer
  11. Harisree Ashokan Film Actor
  12. I. V. Sasi Film Director
  13. Indrans Film Actor 
  14. Jayan/Jayavijaya, Karnatic Musicians
  15. Joshy Film Director
  16. K. P. Kumaran Script writer, Film Director
  17. K.R.Vijaya ,Film Actress
  18. K.K.Rajeev Film/Serial Director
  19. Kalavoor Ravikumar Film Director
  20. Kaviyoor Revamma Singer
  21. Kedamangalam Sadanandan famous story teller,native of North Paravur
  22. Kunhandi Film Actor
  23. Kuthiravattom Pappu Film Actor
  24. M. K. Arjunan Music Director
  25. Manoj K. Jayan Film Actor
  26. Mythili Film Actress
  27. Rima Kallingal Film Actres
  28. Raj Kumar, Kannada film Superstar ( Billawa ) 
  29. Mukesh Film Actor
  30. Narayanan Ramachandran Painter
  31. O. Madhavan Drama, Film Director
  32. P. G. Viswambaran Film Director
  33. Paravoor BharathanFilm Actor
  34. Pavithran Film Director
  35. Ponnambili Aravind, Famous Bharathanatyam, Mohiniyattam Dancer, daughter of late Ambili Aravind, Former Film Actress now leading family life.
  36. Pramod Pappan
  37. Rajeev Anchal Film Director
  38. Ramachandra Babu Cinematographer . Tamil
  39. Ramu Karyat Film Director
  40. Rani Chandra Film Actress
  41. Ratheesh Film Actor
  42. Ravi K Chandran Cinematographer
  43. S. L. Puram Sadanandan Drama Artist, Director
  44. S. L. Puram Jayasurya Director
  45. Sainoj Late Playback Singer
  46. Saji Surendran Film Director
  47. Salim Kumar Film Actor
  48. Samvrutha Sunil Film Actress
  49. Sanusha Film Actress, father Thiyya, mother Namboothiri
  50. Sathyan Anthikkad Film Director
  51. Shaji N. Karun Film Director
  52. Shammi Thilakan Film Actor,Dubbing Artist
  53. Shibu Chakravarthy Music Director
  54. Shobi Thilakan Film Actor,Dubbing Artist
  55. Sithara , Film Actress 
  56. Sreenivasan Film Actor, Script writer, Film Director
  57. Sreedevi, Bollywood Actress ( Billawa ) 
  58. Sunder Das Film Director
  59. T.Damodaran Producer, Script writer
  60. Thilakan Film Actor
  61. V. Sambasivan Story telling
  62. V.K.Sreeraman Film Actor
  63. Vidhu Prathap Singer
  64. Vijayasree Film Actress
  65. Vineeth Sreenivasan Film Actor, Singer
  66. Vineeth Kumar , Film Actor, ( Kanmashi Movie ) 
  67. Ajith R. Panickar Film Director, Architect, creator of the FIRST NET MOVIE, 'MAYILPEELITHAALU'
Literary figures
  1. Sree Narayana Guru
  2. Kumaran Asan
  3. C. V. Kunhiraman
  4. C. N. Karunakaran
  5. Sarasakavi Mooloor S. Padmanabha Panicker
  6. Velutheri Kesavan Vaidyar - He for the first time in Kerala translated the Alankara and the grammer in simple Malayalam verses for which he was given a royal award (a gold bracelet) by the maharaja Visakham Tirunal , when many caste-Hindus were frowning at his audacity to tread in the sphere preserved for the priestly class. [1]
  7. Perunnelli Krishnan Vaidyar - In November 1892 in Kottayam , an all-Kerala poets convention was held to determine the relative merit of the Malayalam poets , Perun-nelli could not lift the first price because in a poets conclave consisting of literary men mainly belonging to the obstinate conservative clan of the caste -Hindus, caste prejudice aganist him was heavier than his eligibility. Knowing well the injustice done to Krishnan Vaidyan , the elder Samoothiri of Calicut presented him with a copy of the book written by him in consolatory tone.[2]
  8. Thottathil Kesavan Vaidyan - Disciple of Perunnelli .(It would not be out of place to mention that it had been the practice of a caste zealot Kottarathil Sankunni , not a Brahmin but a Thiyattunni{temple worker} to reject on frivolous grounds , poems of Ezhava poets sent for publication to the Bhashaposhini , a Christian edited periodical in his capacity as the literary member of its editorial board.He was notorious for his hostility to the Ezhava poets whom he kept disciminated as Ezhavas to exclude from literary platforms. He returned a poem written by Thottathil Kesavan Vaidyan alleging that there was one error of euphonic combination which in fact was not existing.Perun-nelli exposed his mendacious excuse for the rejection which was a stunning experience for Sankunni who thereafter confined his animosity aganist the Ezhava literary men within his own chamber.)[3]
  9. Pallathu Raman
  10. Moorkoth Kumaran
  11. Moorkoth Kunhappa
  12. M. V. Devan
  13. S. K. Pottakkat - Second Malayali to win the coveted Jnanapith Award
  14. M.P.Appan
  15. Sukumar Azhikode
  16. M. K. Sanu
  17. O. V. Vijayan
  18. M. Mukundan
  19. K.Valsala
  20. N. K. Damodaran
  21. Perumbadavam Sreedharan
  22. C. V. Sreeraman
  23. P. K. Balakrishnan
  24. Kovilan
  25. M. K. Kumaran
  26. Nettur P Damodaran
  27. Dr.Kamaljith T.K.
  28. A.P. Udhayabhanu
  29. K. Damodaran
  30. K.P. Appan
  31. M.S. Banesh
  32. Muthukulam PARVATHI AMMA Poetess
  33. Kanayi Kunhiraman
  34. Manjula Padmanabhan
  35. Moorkoth Ramunni
  36. Punaloor Balan
  37. Pattathuvila Karunakaran
  38. Thirunalloor Karunakaran
  39. T. R. Ajayan
  40. V. Balakrishnanauthor
  41. P.K.Gopalakrishnan, Historian
  42. Haridas Valamangalam
  43. G. Vivekanandan Famous films "Kallicellamma" and "Shasthram Jayichu ManushyarThottu" are based on his books.He was KSFDC chairman.
  44. Anil Panachooran
  45. Champadan Vijayan Thalassery.
  46. Punaloor Balan
  47. Dr. Vellayani Arjunan
  48. S. N. Sadasivan
Sports
  1. Ajay Jadeja His mother is an ezhava Alappuzha
  2. Aparna Balan
  3. Chitra K. Soman
  4. Suresh Babu Former Olympian
  5. Bineesh K Shaji
  6. Mahitha Mohan
  7. B.S.Sreeharshan Former State/National Foot ball player
  8. PK Priya Relay medalist CWG 2010, New Delhi
  9. P.Prashanth, Cochin Tuskers IPL team Bowler
  10. P.R.Sreejesh, Indian Hockey Team Goalkeeper
Educationists
  1. Dr K R Sivadasan, Former Dean, Department of Education, University of Kerala
  2. Dr K Ushakumari, Principal, SN Training College, Nedunganda
Scientists
  1. A. Ayyappan
  2. Dr.K. S. ManilalEmeritus professor Dept.of botany, University of Calicut. He has done excellent work on taxonomy of angiosperms, ethnobotany and there are so many noteworthy books into his credit. He translated hortus malabaricus into English and is available in several volumes.
  3. Dr.R.Prakash ,Agricultural Scientist, Kerala Agricultural University
  4. Thanu Padmanabhan
  5. Vainu Bappu - One of the most famous astronomers of India .
  6. Dr.Pathiyoor Gopinath, Agricultural Scientist
  7. Dr.Pushpangadan- Formerly director of Tropical Botanical garden and Research Institute, Trivandrum; National Botanical Research institute- Lucknow. A well known environmental conservationist and ethnobotanist. He was the spearhead in the discovery of a rejuvenating traditional medicine used by kani tribes of Trivandrum from a plant popularly known as Aarogya pacha.
  8. E.K. Janaki Ammal- A renowned Botanist and one of the pioneers in Ethnobotanical research in India. The botanical herbarium of Regional Research Laboratory, Jammu (CSIR) is named after her and there is an award given by ministry of environment and forests, govt. of India known as Prof. E.K.Janaki Ammal award given to outstanding researchers in the area of biodiversity studies
  9. Dr V K Vijayan - Director of V P Chest Institute, Delhi.
  10. Dr. Gangan Prathap is Director, NISCAIR, New Delhi. Earlier, he was VC of CUSAT. He had the first rank in JEE 1969, and in 1990, was awarded the S S Bhatnagar Prize in Science and Technology.
  11. Dr.K. Damodaran He is the first Indian who took the PHD in Nuclear Physics. He is the founder of Narayana Mandira Samithy at Bombay. He was the former director of BARC.                                                                                                                           Freedom Fighters
  1. A. P. Udhayabhanu
  2. C. Kesavan
  3. I. K. Kumaran(Mahe Gandhi)
  4. Nettur. P. Damodaran
  5. R.Prakasham,
Business figures
  1. Vellapally Natesan,General Secretary - S.N.D.P Yogam, Secretary - S.N. Trusts, Prince Hotels
  2. S. D. Shibulal,Executive Director,Infosys
  3. M.P.Purushothaman,Chairman,Empee Group of Companies,Chennai(Empee Distilleries Ltd,Empee Sugars & Chemicals,Empee Hotels Ltd,Empee Power Ltd,etc.)
  4. Gokulam Gopalan,Chairman,Gokulam group of companies
  5. Narayanan Ramachandran,Chairman,Ganpat group of companies
  6. V.P.Nandakumar,Chairman,Manappuram Group of companies
  7. Gopalakrishnan, Elemecs wedding castle, kayamkulam,kannur
  8. M.P.Ramachandran,Chairman, Jyothi Laboratories
  9. T.D.Rajan,Chairman,Foam 'N' Foam,Chennai.
  10. K.Somasundaram, Shri Ram Cashews, Kollam
  11. K.Suresh, S.V.Cashew Company, Kollam
  12. Sindhu Satheesh,Director, Foam 'N' Foam,Chennai.
  13. Dr.V.P.Sidhan,Cholayil group of companies
  14. V.S.Pradeep,Cholayil group of companies.
  15. Dr.A.V.Anoop,AVA group of companies.
  16. T.R.Raghavan,Elite group of companies
  17. Ajit Balakrishnan,Chairman Rediff.com
  18. Prathap Suthan, National Creative Director, Cheil Worldwide
  19. Arun Balakrishnan, Chairman and Managing director of Hindustan Petroleum Corporation.
  20. C. R. Kesavan Vaidyar,Chandrika Ayurvedics
  21. N.K.Padmanabhan Vaidyar,NUPAL Remedies(Makers of 'Kamilari', 'Hair'o Max oil')
  22. P.V.Chandran,Chairman, KTC group of companies
  23. P. V. Gangadharan,Director,India Vision TV
  24. Gunasekaran Madavan,Founder President of Coimbatore dist. Electroplaters Assn. & Industrialist,Coimbatore
  25. N.Manikandan,Director of General Group of Companies,coimbatore
  26. P.V.Nidheesh,Director, Mathrubhoomi Printing & Publishing Co. Ltd, Kozhikkode
  27. C.C.Jayaram,Director, Mathrubhoomi Printing & Publishing Co. Ltd, Kozhikkode
  28. A.Balan,Chairman,K.R.Group of companies,Secretary,Tirur SNDP Union
  29. Sivanandan,Maharaja Textiles,Kochi,Secretary,Kanayannur SNDP Union
  30. Vishnu Bhakthan, New Rajasthan Marbles,Chirayinkil
  31. K.J.Anup,Grihalakshmi Rice ,Palakkad
  32. K.K.Karnan,Nirapara Sortex Rice
  33. Vipin Gopal(American businessman,created the first-ever webpages on Kerala and Malayalam in 1993)
  34. Gopu Nandilath,Chairman,Gopu Nandhilath Group,Thrissur
  35. Chandran Nandilath,Chairman,Chandran Nandhilath Group,Thrissur
  36. N.B.Lalsan,Managing Director,Central India Associates,Bhilai Steel Plant.
  37. Priya Anoop,Director,Cholayil group of companies.
  38. P.C.Madhavan,Co-Founder Jayasree Group,Calicut.
Journalists
  1. Paravoor Kesavan Asan(1859-1917) - The importance of journals and newspapers in the intellectual life of the Ezhavas was first realised by him. An exceptionally brilliant Sanskrit erudite belonging to an Ezhava family noted for its heritage in Ayurveda. He started the journal Sujananandini in 1892 which was widely acknowledged for its literary merit and which had fervently championed the cause of the Ezhavas.
  2. Sajeev Krishnan, Kerala Kaumudi
  3. Anil Adoor, Asianet
  4. Prashanth Reghuvamsham, Asianet news
  5. Leby Sajeendran, Manorama News
  6. G.Devaraj, Manorama News
  7. Anil Banarji, Director, Munshi
Bureaucrats and Police officers
  1. M.N.Prasad, Former Chairman Railway Board, Ministry of Railways, Government of India
  2. M.K.Bhadrakumar I.F.S, Former Ambassador to various countries, Son of M.K.Kumaran (1915–1994) a famous writer, journalist and politician of Kerala
  3. C.O.Madhavan, Former Chief Secretary
  4. Ramesh Chandabhanu,Former Chief Secretary
  5. Dr.K.N.Raj, Former Vice Chancellor, Delhi University, New Delhi.
  6. M.Sivarajan,I.F.S, First Principal Chief Conservator of Forests, Kerala
  7. A. R. Sankaranarayanan, Formerly Managing Director, Steel Authority of India
  8. T.N Jayachandran I.A.S, Former Additional Chief Secretary of Kerala,Former Vice Chancellor, University of Calicut
  9. M.N.Guna Vardhan,I.A.S, Current Principal Secretary to Govt. of Kerala, Water Resources Dept
  10. T.M SOMARAJAN,I.P.S., Former S.P Ernakulam Rural.,Winner of the President's 'Police Medal' for Meritorious Service 1989
  11. T.N.Jayadevan Former Director of Public Relations, Govt. of Kerala
  12. K.R.Rajan I.A.S, Former C.M.D,TELK,Angamali, Former District Collector, Ernakulam
  13. Dr. R. Prasannan,Former Secretary,Kerala Legislative Assembly
  14. Dr.M.C.Valson,Former Secretary,Kerala Legislative Assembly
  15. Adv.C.P.Sudhkara Prasd, Current Advocate General of Kerala
  16. Adv.M.Ratna Singh, Former Advocate General of Kerala
  17. K.G.Prem Shanker I.P.S, Current Transport Commissioner of Kerala
  18. V.R Rajeevan I.P.S, Current Additional Director General of Police, Kerala
  19. Geetha Sadasivan, Former Joint Labour Commissioner, Govt of Kerala
  20. P.Sulochanan,Former Zonal Director,Fishery Survey of India.
  21. R.Heli, Former Director of Agriculture, Kerala
  22. Dr.K.N.Raj, Former Vice Chancellor, Delhi University, New Delhi.
  23. Prof.M.K.Prasad, Former Pro Vice Chancellor, University of Calicut
  24. Dr.N.Babu,Former Vice Chancellor, University of Kerala, Former President, Travancore Devaswom board
  25. Dr.T.K.Raveendran, Former Vice Chancellor, University of Calicut
  26. Dr.Gangan Prathap, Former Vice Chancellor, Cochin University of Science and Technology (CUSAT)
  27. T.M.Manoharan,I.F.S, Current Principal Chief Conservator of Forests, Kerala,Former Chairman of Kerala State Electricity Board
  28. R.Sivadasan,I.R.A.S, Former Chairman of Kerala State Electricity Board, Current Member (Accounts),Railway Board of India
  29. Dr.P.Chandra Mohan, Former Vice Chancellor, University of Kannur
  30. Jija Madhavan Hari Singh, Director-General of Police (Fire and Emergency Services), Karnataka. She is the second woman IPS officer in India after Kiran Bedi.
  31. S.Sunil Raj, IA&AS, Currently Member(Accounts)Kerala Water Authority
  32. Mr.K Kailashnathan,I.A.S,Principal Secretary, Govt. of Gujarat , Son-in-law of T.R.Raghavan,Elite Group
  33. Dr.P.Mohan, Current H.O.D, Department of Commerce and Management Science, University of Calicut
  34. T.P Sen Kumar I.P.S, Current M.D, K.S.R.T.C
  35. Shri MK DevarajanIPS, DGP in Jaipur in the Rajasthan cadre
  36. K.R.Jyothilal,I.A.S, Current Secretary to Govt. of Kerala, Dept. of IT
  37. Dr.Uma Dathan, Former Director of Medical Education
  38. Dr.V.K.Jayapalan,Former Director of Medical Education
  39. Rao Sahib Adiyolil Appu, Deputy Collector in Malabar under British Malabar Presidency
  40. M G Manilal,Former Assistant Commissioner of Police Trivandrum ,Two time state award winner for best investigating officer
  41. Shri Narayanan RamachandranFormer Chief Engineer,Tamil Nadu Govt
  42. A.K.Rajan, Former Chief Engineer(Distribution-North),Kerala State Electricity Board
  43. Smt.Leela Bhai Gopal,Former Chief Engineer,Kerala State Electricity Board
  44. Smt.Jameela Prakasham,General Manager, State Bank of Travancore, Daughter of Sri.R.Prakasham, Ex.M.L.A
  45. Dr.Sugunaprasad, son of Nelliparambath Sukumaran , Former Head & Director , Animal Husbandry, Kerala (Hails from Kodungallur)
  46. Dr Rajeevan,son of Nelliparambath Sukumaran, Former Head, Dental College, Calicut, Kerala;Member - Dental Council of India(Hails from Kodungallur)

Economists
  1. Dr.K. N. Raj
  2. Dr.M Sarngadharan,Director, CONSPI Academy of Management Studies, Thiruvananathapuram, Formerly Head of the department of Commerce, University of Kerala; Formerly Administrator, Sree Narayana Dharmasangham, Sivagiri, Varkala, Kollam
  3. Dr.D Shina, S N College, Kollam
  4. K S Bahuleyan[4]
Military Commanders and others associated with Military services
  1. Muthedath Aramanakkal Kelappan Mannanar - An ezhava king from north malabar. Ref:Sree Narayana guru suvarna rekhakal by G.Priyadarsan
  2. Akathayyadi panicker - Chief commandor of ilayidath swaroopam(Kottarakkara kingdom)
  3. Ambanattu panicker - Chief commandor of chempakassery Kingdom. Ref: Pathonmpatham noottandile keralam by Bhaskaranunni
  4. Lokanatha Panicker - Chief commandor of kayamkulam kingdom
  5. Patheenatha Panicker - Son of Lokanatha Panicker, Chief commander of kayamkulam kingdom who defeated Marathanda varma of travancore 3 times. The name of his tharavadau is Varanappally near kayamkulam where Sree Narayana Guru lived during his education from Kummapally Raman Pilla Asan. Ref: KK SN Directory.
  6. Renakeerthy chekavar - Commandor of Marthandavarma. Ref: Travancore state manual.
  7. Kallassery velayuthan chekavar - (Arattupzha velayudha panicker)A social reformer and great warrior from kayamkulam, who made the first Ezhava Siva prathishta even before Guru.
  8. Vice Admiral Raman Prem Suthan - Former deputy chief of Indian Naval Staff.
  9. Brigadier Ajith Sigh AVSM Hailing from Ranni.
  10. Brigadier TK Murali- Deputy Director General,National Cadet Corps (Kerala & Lakshadweep) hailing from N Paravoor
  11. Rtd. Air Commodore K. Ravindranath Son of former Chief Minister of Kerala C. Kesavan and elder brother of Ex. MP K. Balakrishnan Mayyanad.
  12. Air Commodore Ram Sreedharan Helicopter Pilot and Flying Instructor
  13. Colonel Moorkoth Giridhar Thalassery
  14. Lt.Colonel E.Pavithran (Retd.) Calicut.
  15. Major Gen S.N.Rajan Army Service Corps, Western Command, has been awarded the President's Visisht Seva Medal (VSM) in 2005. He is a native of Mayyanad in Kollam district.
  16. Air Marshal Sadhashivan Radhakrishnan Senior Air Staff Officer (SASO) of the IAF’s Training Command, Bangalore.
  17. Moorkoth Ramunni He was the first pilot from Kerala of the Royal Air Force(Later Indian Air Force). He also fought against Japan in the IInd world war.
  18. K.K.Sidhan, Rtd. Warrant Officer , Indian Air Force , Participated in India - Pak Wars & India- China War. Hailing from Krishnapurathu family,Ranni and now settled at Kochi.
Famous People in Judiciary
  1. Ayyakkutty Judge,First Ezhava Magistrate in the princely State of Cochin, Secretary of Kochi Thiyya Mahajana Sabha
  2. Justice K.Bhaskaran Former Chief Justice of Kerala in whose tenure Justice K.G.Balakrishnan was inducted into judicial service
  3. Justice Usha Sukumaran Former Chief Justice of Kerala High Court
  4. Late S.Padmanabha Panicker (Varanappallil) First Ezhava Magistrate
  5. Justice K.Sankaran Former Chief Justice
  6. Justice T.C.Raghavan Former Chief Justice
  7. Justice K.Sreedharan Former Chief Justice
  8. Justice Sadashivan
  9. Justice K.Sukumaran
  10. Justice D.Sreedevi
  11. Justice A.Lakshmikutty
  12. Justice K.K.Narendran
  13. Justice R. Rajendra Babu
  14. Justice G.Sasidharan
  15. Justice G.Sivarajan
  16. Justice K.Hema
  17. Justice K.R.Udayabhanu
  18. Justice S. Siri Jagan
  19. Justice S.Padmanabhan Former Sitting Judge Mullaperiar Dam Case
  20. Justice T.V.Ramakrishnan
  21. Justice C.S.Rajan
  22. C.P.SudhakaraPrasad Advocate General of Kerala
  23. P. Vijayaraghavan Famous criminal lawyer of Kollam
  24. V. Sugathan Special Prosecutor in Kalluvathukkal hooch case
  25. Panakkal Velayudhan (Late) Famous lawyer and social reformer of Kozhikode
  26. K. Sadanandan Famous lawyer and social reformer
  27. M.Ratna Singh Former Advocate General of Kerala[12]
  28. V.Ayyappan Former Advocate General of Kerala
  29. S.Sudhakaran Former Advocate General of Kerala
  30. Kallada Sukumaran Former Director General of Prosecutions
  31. LateT.V.Prabhakaran Eminent criminal Lawyer
  32. K.P.Dantapani Eminent High Court Lawyer
  33. Dr. G. Mohan Gopal former Director (Vice Chancellor), National Law School of India, Bangalore; former Chief Legal Counsel of the World Bank, Washington, DC; former Adj. Professor, Georgetown University Law Center, now Director of the National Judicial Academy of India, Bhopal
  34. A.Sudhi vasudevan eminient lawyer in kerala High court and grandson of Rao Sahib Atiyolil Appu.
  35. Adv.K.Babyson PSC Board Member.
  36. Adv.V.Ramesan , Varkala
  37. Adv.V.V.Sidharthan Eminent lawyer of High Court
  38. Adv.C.K.Vidyasagar Eminent lawyer of High Court in Civil laws, Former President,S.N.D.P Yogam
  39. Adv.Govind Bharathan Eminent lawyer of High Court
  40. Adv.Sugunapalan Eminent lawyer of High Court, uncle of V.R.Rajeevan, I.P.S
  41. Adv.Rajan Babu Eminent lawyer of High Court, Legal Advisor to S.N.D.P Yogam
  42. Adv.Prasad Gandhi Eminent lawyer of Vanchiyoor District Court and was Counsel to Mariam Rasheesda in ISRO espionage case.
  43. Adv.T.G.Rajendran Eminent lawyer of High Court, M.R.Singh & Co
  44. Adv.M.Shahier Singh Eminent lawyer of Calicut District Court, Shahier Singh Associates
  45. Late.K.R.Viswambharan District Magistrate
  46. K.V.Sachidanandan.Vice Chairman Central Administrative Tribunal